Posts

Showing posts from April, 2026

മഞ്ഞപ്ര പള്ളി തിരുനാൾ മെയ് 2,3 തീയതികളിൽ

Image
  മഞ്ഞപ്ര : സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 2,3 തീയതികളിൽ ആഘോഷിക്കും. രണ്ടാം തീയതി രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന 7. 45ന് വിശുദ്ധ കുർബാന, 9 ന് കൊടി കയറ്റം. വൈകിട്ട് ഏഴിന് സന്ധ്യാ പ്രാർത്ഥന, പ്രസംഗം, തുടർന്ന് 8.30 ന് പ്രദക്ഷിണം. മൂന്നാം തീയതി രാവിലെ 7-30 ന് പ്രഭാത പ്രാർത്ഥന, 8-30 ന് വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണം , ആശീർവ്വാദം. ഉച്ചക്ക് 12 ന് ലേലം ,കൊടിയിറക്കൽ എന്നിവ ഉണ്ടാകും.

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ ആചരണം.

Image
  വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിലെ മാതാവിൻ്റെ ഗ്രോട്ടോയിൽ വണക്കം മാസം  മെയ് ഒന്നു മുതൽ 31 വരെ തീയതികളിൽ നടത്തപ്പെടും . എല്ലാദിവസവും വൈകുന്നേരം 5.30 ന് ജപമാല,വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ്.നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോ കിഴക്കൻ മലയോര മേഖലയിലെ പുരാതനവും പ്രസിദ്ധവുമായ  ഗ്രോട്ടോയാണ് .ഈ ഗ്രോട്ടോയിൽ ധാരാളം പേർ പ്രാർത്ഥനയ്ക്കായി എത്തുന്നുണ്ട്. ഫാ.സ്കറിയ വേകത്താനം ,ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വെള്ളികുളം ഇടവകയിൽ വയോജന സംഗമം

Image
  വെള്ളികുളം:തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ മെയ് ഒന്നാം തീയതി വെള്ളിയാഴ്ച വയോജന സംഗമം നടത്തപ്പെടും. രാവിലെ 9:00 ന്- കുമ്പസാരം, 9.30 ന്- വിശുദ്ധ കുർബാന.10:30 ന് -സെമിനാർ -    "വാർദ്ധക്യകാലം അനു ഗൃഹീതമാക്കാൻ", പൊതു സമ്മേളനം. ബേബി വടക്കേൽ  അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഫാ.മാർട്ടിൻ മാന്നാത്ത്  ഒ .എഫ്.എം.വയോജന സംഗമം ഉദ്ഘാടനം ചെയ്യും വികാരി ഫാ.സ്‌കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും.മേരി വട്ടോത്ത്, ജോർജ് പഴേപറമ്പിൽ, ലീലാമ്മ കാലാപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിൽ ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളെ ആദരിക്കും.തുടർന്ന് കലാപരിപാടികൾ, മത്സരങ്ങൾ, സമ്മാനദാനം, സ്നേഹവിരുന്ന്.സേവ്വർ ജോസഫ് മുളങ്ങാശ്ശേരിൽ, മേരിക്കുട്ടി കൊല്ലി കൊളവിൽ, ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ ,ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ,ഷാജി ചൂണ്ടിയാനിപ്പുറത്ത് ,ബേബി കരോട്ടുപുള്ളോലിൽ,ജെസ്സി ഷാജി ഇഞ്ചയിൽ,സ്റ്റെഫിൻ നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വെള്ളികുളം ഇടവകയിൽ ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ നടത്തപ്പെട്ടു.

Image
  വെള്ളികുളം : സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു. ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു."ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി" എന്ന വിഷയത്തെക്കുറിച്ച് സനൽ കോനാട്ട്, സാജു മോഹനൻ മുണ്ടയ്ക്കൽ, ബെന്നി മുത്തനാട്ട് തുടങ്ങിയവർ ക്ലാസ് നയിച്ചു. ബിൻസി സെബാസ്റ്റ്യൻ കരോട്ടു പുള്ളോലിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ , ആൻ്റോ പാമ്പാടത്ത്, ഷൈനി സണ്ണി കണിയാം കണ്ടത്തിൽ, ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, ജെസി ഷാജി ഇഞ്ചയിൽ,ബിജു ജോസഫ് പുന്നത്താനത്ത്, ലിനി ആൻ്റണി വെള്ളാപ്പാണിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ആദ്യകുർബ്ബാന സ്വീകരണത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ദൈവാലയ ശുശ്രൂഷയ്ക്കോ ആഘോഷങ്ങൾക്കോ

Image
  ഇത് ആദ്യകുർബ്ബാന സ്വീകരണ കാലമാണ്. ആദ്യകുർബ്ബാന സ്വീകരണത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ദൈവാലയ ശുശ്രൂഷയ്ക്കോ ആഘോഷങ്ങൾക്കോ എന്നതാണ് ചോദ്യം.  മുൻപൊക്കെ  ആദ്യകുർബ്ബാന സ്വീകരണത്തിന് എല്ലാവരെയും പ്രധാനമായും ദേവാലയത്തിലെ വിശുദ്ധ ശുശ്രൂഷയിൽ പങ്കെടുക്കാനാണ് ക്ഷണിച്ചിരുന്നത്. അന്ന് എത്തിച്ചേരുന്നവർ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുകയും, വിശുദ്ധ കുർബാനയിൽ ആദ്യമായി ഈശോയെ സ്വീകരിച്ച് പുറത്തുവരുന്ന കുഞ്ഞിൽ നിന്ന് സ്നേഹത്തോടെ സ്തുതി വാങ്ങുകയും അനുഗ്രഹിക്കുകയും ചെയ്തിരുന്നു. കൃപയാൽ നിറഞ്ഞ ആ നിമിഷങ്ങൾ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ആത്മീയ ആനന്ദത്തിന്റെ അനുഭവമായിരുന്നു. എന്നാൽ ഇന്ന് പലപ്പോഴും ക്ഷണക്കത്തിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് ആഘോഷങ്ങൾക്കും ഹാളിലെ സൽക്കാരങ്ങൾക്കുമാണ്. “പള്ളിയിൽ ചടങ്ങ് രാവിലെ, ഉച്ചയ്ക്ക് ഹാളിൽ സൽക്കാരം” എന്ന രീതിയിലേക്ക് കാര്യങ്ങൾ ചുരുങ്ങുമ്പോൾ, കൂദാശയുടെ ആത്മീയ ഗൗരവം പിന്നിലേക്ക് നീങ്ങുന്നില്ലേ എന്ന് നാം ചിന്തിക്കണം. ആദ്യമായി ദിവ്യകാരുണ്യത്തിൽ ഈശോയെ സ്വീകരിക്കുന്ന കുഞ്ഞിന്റെ ഹൃദയത്തിൽ ആ നിമിഷം ഏറ്റവും വിശുദ്ധവും അനുഗ്രഹീതവുമാണ്. എന്നാൽ ഉടൻതന്നെ ആഘോഷങ്ങളുടെയും ആർഭ...

'മനഃശാന്തി 2026' മരിയസദനം ചാരിറ്റി കാർണിവലിന് തുടക്കമായി

Image
  പാലാ: മരിയസദനത്തിലെ 550-ഓളം അന്തേവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഫ്രണ്ട്സ് ഓഫ് മരിയസദനം സംഘടിപ്പിക്കുന്ന *'മനഃശാന്തി 2026'* ചാരിറ്റി കാർണിവൽ ഏപ്രിൽ 28, 29 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും. പൂരങ്ങളില്ലാത്ത സഹോദരങ്ങൾക്കായി നടത്തുന്ന ഈ സ്നേഹപ്പൂരത്തിൽ വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികളും വിജ്ഞാനപ്രദമായ സെമിനാറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 10.30-ന് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് മിസ് ജസീലാ ജന്നെത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ജോസ് കെ മാണി എംപി പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു തുടങ്ങിയവർ പ്രസംഗിച്ചു പ്രധാന സെമിനാറുകളും സമ്മേളനങ്ങളും: സീനിയർ സിറ്റിസൺസ് മീറ്റും:*  സഫലം, സൗഹൃദയ സമിതി , പിത്രുവേദി , SBI പെൻഷനേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ മുതിർന്ന പൗരന്മാരുടെ സംഗമവും നടക്കും  സാമൂഹ്യനീതി വകുപ്പ് സെമിനാർ:* 'സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ കേരളത്തിലെ പദ്ധതികൾ' എന്ന വിഷയത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീ. സിജു ബെൻ ക്ലാസ് നയിക്കും. ചൈൽഡ് വെൽഫയർ കമ്മിറ്റി (CWC) സെമിനാർ: ശിശു സംരക്ഷണ സ്ഥാപനങ്ങൾ നേരിടുന്ന നിയമപരമായ വെല്ലുവിളികളെക്കുറിച...

പുതുപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ ഇന്നു കൊടിയേറും

Image
  പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ഇന്നു കൊടിയേറും മെയ് 3നു രാവിലെ 11.30നു സാംസ്കാരിക സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും മെയ് 5നു വിവിധ കുരിശടികളിൽനിന്നുള്ള പുതുപ്പള്ളി തീർഥാടനം. 6നു 11നു പൊന്നിൻകുരിശ് മദ്‌ബഹയിൽ സ്ഥാപിക്കും. ഉച്ചയ്ക്കു 2നു വിറകിടീൽ ഘോഷയാത്ര മെയ് 7നു പുലർച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങ് ..ഉച്ചയ്ക്ക് വെച്ചൂട്ട് ഉച്ചയ്ക്ക് 2നു പ്രദക്ഷിണം. വൈകിട്ട് 4നു നേർച്ചവിളമ്പ് ഉച്ചയ്ക്കു 2ന് എറികാട്, പുതുപ്പള്ളി കരകളിൽ നിന്നു കൊടിമര ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5നു സക്കറിയ മാർ സേവേറിയോസ് കൊടിയേറ്റും. വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം വികാരി ഫാ.ആൻഡ്രൂസ് ടി.ജോൺ നിർവഹിക്കും. ദിവസവും രാവിലെ കുർബാനയും മധ്യസ്ഥപ്രാർഥനയും 5.30 നു സന്ധ്യാനമസ്കാരവും നടക്കും. മേയ് ഒന്നു മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷനും നട ക്കും.  നാളെ രാവിലെ 10നു വയോജനസംഗമം. മേയ് 2നു രാവിലെ 9നു വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ.  3നു രാവിലെ 11.30നു സാംസ്കാരിക സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. ...

പുതുപ്പള്ളി പള്ളി പെരുന്നാൾ കൊടിയേറ്റ് നാളെ

Image
      ചരിത്രപ്രസിദ്ധമായ പൗരസ്‌ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രം പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി തിരുനാളിന്  നാളെ കൊടിയേറും.ഏപ്രിൽ 28 : 02:00 PM പെരുന്നാൾ കൊടിമര ഘോഷയാത്ര ( പുതുപ്പള്ളി, എറികാട് കരകളിൽ നിന്നും )   05:00 PM  പെരുന്നാൾ കൊടിയേറ്റ്:ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭി സഖറിയാ മാർ സേവേറിയോസ് തിരുമേനി കൊടിയേറ്റ് കർമ്മം നിർവഹിക്കും. 

എടത്വാ പള്ളിയില്‍ തിരുനാളിന് കൊടിയേറി

Image
  എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി  ഇന്ന് രാവിലെ 5.45 ന് സപ്രാ, മധ്യസ്ഥ പ്രാര്‍ഥന, കുര്‍ബാന എന്നീ തിരുകർമ്മങ്ങൾക്ക് ശേഷം 7.30 ന് പള്ളി വികാരി ഫാ. ജോസഫ് കളരിക്കലിൻ്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്.  തിരുനാൾ കോഡിനേറ്റർ ഫാ. ഏലിയാസ് കരിക്കണത്തിൽ, സഹവികാരിമാരായ ഫാ. കുര്യൻ പുത്തൻപുര, ഫാ. വർഗീസ് മതിലക്കത്തുകുഴി, ഫാ. തോമസ് കാരയ്ക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കൽ, ഫാ. സെബാസ്റ്റ്യൻ മഞ്ചേരിക്കളം, ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ, ഫാ. ആൻ്റണി നമ്പിയത്ത് എന്നിവർ സഹകാർമ്മികരായിരുന്നു

പുതുപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ വെച്ചൂട്ട് നേർച്ച ഭക്തിസാന്ദ്രം.

Image
 പുതുപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ വെച്ചൂട്ട് നേർച്ച ഭക്തിസാന്ദ്രം. പുതുപ്പള്ളി : വിശ്വാസ നിറവിൽ പുതുപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ വെച്ചുട്ട് നേർച്ച ഭക്തിസാന്ദ്രം. പ്രധാന പെരുന്നാൾ ദിനമായ ഇന്നലെ ചടങ്ങുകളിൽ പങ്കെടുക്കാൻ വിശ്വാസികൾ ഒഴുകിയെത്തി. ഇന്നലെ പുലർച്ചെ 12ന് വെച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ എട്ടിന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. ലോകത്തിന്റെ അധികാരങ്ങൾക്ക് മുൻപിൽ എല്ലാ സുഖസൗകര്യങ്ങളും അവഗണിച്ച് ക്രിസ്തു സ്നേഹത്തിനായി ബലിയാകുവാൻ മോർ ഗീവർഗീസ് സഹദാ ജീവിതം മാറ്റിവച്ചു. അദ്ദേഹത്തിന്റെ ജീവിതം വിശ്വാസികൾ മാതൃകയാക്കണമെന്നും ശ്രേഷ്ഠ ബാവാ തന്റെ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. തുടർന്ന് പ്രദക്ഷിണത്തിനും, വൈദികരുടെ പ്രാർഥനയ്ക്കും ശേഷമാണ് വെച്ചൂട്ട് വിളമ്പിയത്. ദൈവാലയമുറ്റത്ത് പ്രത്യേക പന്തലിൽ സൗകര്യങ്ങൾ ഒരുക്കിയായിരുന്നു നേർച്ച വിതരണം. പ്രധാന നേർച്ചയായ അപ്പവും, കോഴിയിറച്ചിയും സ്വീകരിച്ചാണ് വിശ്വാസികൾ മടങ്ങിയത്. മേയ് പത്തിന് വിശുദ്ധ കുർബാനയെ തുടർന്ന് പെരുന്നാൾ കൊടിയിറ...

നസ്രാണികൾ ഹിന്ദുക്കളുടെ ആചാരങ്ങൾ കോപ്പിയടിച്ചോ?

Image
  നസ്രാണികൾ ഹിന്ദുക്കളുടെ ആചാരങ്ങൾ കോപ്പിയടിച്ച് ഇവിടെയുള്ള ഹിന്ദുക്കളെ മതം മാറ്റുകയാണന്ന് ചില ചരിത്ര ബോധമില്ലാത്തവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട് ! എന്നാൽ , അതൊന്നും കോപ്പിയടിച്ചതല്ല നസ്രാണികളുടെ സാമൂഹ്യ പദവി അനുസരിച്ച് അവർക്ക് നൽകപ്പെട്ടതാണന്ന് എത്ര പേർക്ക് അറിയാം? കേരളീയ ചരിത്രത്തിൽ - സവർണ്ണ ഹിന്ദുക്കളും മാർത്തോമാ നസ്രാണികളും മാത്രം അനുഭവിച്ചിരുന്നവയാണ് ഇതെലാം! ആദ്യമേ തന്നെ ഇന്ന് ഹിന്ദുകളുടെ എന്ന് പറയുന്ന പല ആചാരങ്ങളും ബുദ്ധ - ജൈന മതങ്ങളിൽ നിന്നും സ്വീകരിച്ചവയാണ്. വേദമതം പിന്നീട് ബ്രാഹ്മണ്യ മതമായി വളർന്നതിൻ്റെ വഴിയിലാണ് ചാതുർ വർണ്ണ വ്യവസ്ഥയും, അതിൻ്റെ ഫലമായുള്ള ജാതി വ്യസ്ഥയും കേരളത്തിൽ രൂപപ്പെട്ടത്. മാർത്തോമാ ക്രിസ്ത്യാനികളുടെ ഉത്ഭവത്തെ പറ്റി ക്രിത്യമായ ചരിത്ര രേഖകൾ ഇല്ലന്നതു പോലെ ബ്രാഹ്മണ ആധിപത്യത്തിനും ജാതി വ്യവസ്ഥയുടെ ഉത്ഭവത്തിനും കൃത്യമായ ചരിത്ര രേഖകൾ ലഭ്യമല്ല. എങ്കിലും , 8 -ാം നൂറ്റാണ്ടോടുകൂടി , ബ്രാഹ്മണരും , നസ്രാണികളും കേരളത്തിൽ ഉണ്ടന്നത് ചരിത്ര വസ്തുതയാണ് ! ചാതുർവർണ്ണ വ്യവസ്ഥയിൽ കേരളം വർഗ്ഗീകരിക്കപ്പെട്ടപ്പോൾ നസ്രാണികളുടെ സാമ്പത്തിക - സാമൂഹിക സ്വാധീനം മൂലം അവർ ക...

എ കെ സി സി ക്കെതിരെ സേവ് ചർച്ച് ഫോറം

Image
  പാലാ : കെട്ടടങ്ങിയ പ്രശ്നം വീണ്ടും ആളിക്കത്തിച്ച് എ കെ സി സി എന്തിന് പ്രശ്നം ഉണ്ടാക്കുന്നു എന്ന് സേവ് ചർച്ച് ഫോറം. അങ്ങേയറ്റം നിർജീവമായ, സഭയിലെ വരേണ്യ വർഗ്ഗത്തിന്റെ മാത്രം കുത്തകയായ എ കെ സി സി ഇപ്പോഴും ചലനാത്മകമാണെന്ന് തെളിയിക്കുവാൻ ഒരു വിവാദത്തെ കൂട്ടുപിടിക്കുന്നതാണെന്ന് അവർ കുറ്റപ്പെടുത്തി. എഫ് സി ആർ എ ഭേദഗതി ബിൽ അടക്കം വിവിധ പ്രശ്നങ്ങളിൽ ബിജെപിക്കെതിരെ ശക്തമായ നിലപാടെടുത്ത സേവ് ചർച്ച് ഫോറം ഇപ്പോൾ എ കെ സി സി യുടെ നിലപാടിനെതിരെ രംഗത്ത് വന്നു . മലയാളി മെമ്മോറിയലിലും, ഉത്തരവാദ പ്രക്ഷോഭണത്തിലും വിമോചന സമരത്തിലും നിർണായക പങ്കു വഹിച്ച എ കെ സി സി ഇപ്പോൾ സഭയെ മണിയടിച്ചു നിൽക്കുന്നവർക്ക് സ്ഥാനങ്ങൾ അലങ്കരിക്കാൻ വേണ്ടിയുള്ള ഒരു ചാപിള്ളയായി മാറിയെന്നും വല്യപ്പൻ ആനപ്പുറത്തിരുന്ന തഴമ്പ് കൊച്ചുമക്കൾക്കുണ്ടാവില്ലെന്ന് നിലവിലെ എകെസിസി നേതാക്കൾ എന്ന് നടിക്കുന്നവർ മനസ്സിലാക്കണം എന്നും സേവ് ചർച്ച് ഫോറം വക്താവ് ബോബി ജോസഫ് പറയുന്നു. നർക്കോട്ടിക്ക് ജിഹാദ് പ്രശ്നത്തിൽ എ കെ സി സി യുടെ സമരപ്പന്തലിൽ പിസി ജോർജ് എത്തിയെന്നും സംസാരിക്കാൻ അവസരം ചോദിച്ചെന്നുമൊക്കെ പിസി ജോർജിനെ അപമാനിക്കും വിധമുള്ള ഫാ. ജോർജ് ...

മഞ്ഞപ്ര ശാന്തിനഗർ കുരിശുപള്ളിയിൽ വി.അന്തോണീസിന്റെ തിരുനാൾ

Image
മഞ്ഞപ്ര ശാന്തിനഗർ കുരിശുപള്ളിയിൽ വി.അന്തോണിസിന്റെ തിരുനാൾ ഏപ്രിൽ 25,26 ശനി,ഞായർ തിയതികളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് 5 ന് പ്രസുദേന്തിവാഴ്ച നടക്കും. തുടർന്ന് തിരുനാളിന് തുടക്കം കുറിച്ച്കൊണ്ട് ഫൊറോന വികാരി ഫാ.വർഗീസ് പൊട്ടയ്ക്കൽ കൊടി ഉയർത്തും.തുടർന്ന് ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന, ലദീഞ് എന്നിവയുണ്ടാകും. തിരുനാൾ ദിനമായ ഏപ്രിൽ 26 ഞായാറാഴ്ച വൈകീട്ട് 5 ന്. രൂപം എഴുന്നള്ളിക്കൽ തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം , പ്രദക്ഷിണം എന്നിവയുണ്ടാകും.

ആർമേനിയയിലെ ക്രൈസ്തവ പൈതൃകങ്ങൾക്കുനേരെ, ഇസ്ലാമിക കടന്നു കയറ്റം.

Image
നാഗർണോ-കറാബാക്ക് പ്രദേശം പിടിച്ചെടുത്തതിനു പിന്നാലെ, അർമേനിയൻ ക്രിസ്ത്യൻ പൈതൃകങ്ങളെ ലക്ഷ്യമിട്ട് അസർബൈജാൻ നടത്തുന്ന നീക്കങ്ങൾ വൻ വിവാദമാകുന്നു. Artsakhന്റെ തലസ്ഥാനമായ സ്റ്റെപ്പാനകെർട്ടിലെ പ്രധാന അർമേനിയൻ പള്ളിയായ 'ഹോളി മദർ ഓഫ് ഗോഡ് കത്തീഡ്രൽ' അസർബൈജാൻ അധികൃതർ തകർത്തു.  "നഷ്ടപ്പെടുന്നത് വെറുമൊരു കെട്ടിടമല്ല; ഒരു ജനതയുടെ ആത്മാവാണ്!" മനുഷ്യചരിത്രത്തിലെ ഏറ്റവും വേദനനിറഞ്ഞ കാഴ്ചകളിലൊന്നാണ് ബോധപൂർവം തകർക്കപ്പെടുന്ന ആരാധനാലയങ്ങളും ചരിത്രസ്മാരകങ്ങളും. ലോകത്തിലെ തന്നെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രങ്ങളിലൊന്നായ അർമേനിയയിലെ  പവിത്രമായ പുരാതന പള്ളികൾ തകർക്കപ്പെടുന്ന വാർത്തകൾ നൊമ്പരത്തോടെയല്ലാതെ കേട്ടുനിൽക്കാൻ കഴിയില്ല. നൂറ്റാണ്ടുകളുടെ പ്രാർത്ഥനകളും, വിശ്വാസവും, കലയും കുടികൊള്ളുന്ന ഈ ദേവാലയങ്ങൾ വെറുമൊരു കല്ലും മണ്ണുമല്ല. അത് ആർമേനിയൻ ജനതയുടെ അതിജീവനത്തിന്റെ അടയാളങ്ങളാണ്. നാഗോർണോ-കറാബാക്ക് (ആർട്സാഖ്) മേഖലയിലെ കനാച്ച് ഷാം (Kanach Zham) പോലുള്ള ചരിത്രപ്രസിദ്ധമായ പള്ളികൾ തകർക്കപ്പെടുന്നതും വികൃതമാക്കപ്പെടുന്നതും ആധുനിക ലോകത്തിന് തന്നെ അപമാനമാണ്. ​എന്തുകൊണ്ടാണ് ഇത് തടയപ്പെടേണ്ടത്? ​ചരിത്രത്...

അരുവിത്തുറ പകൽ പ്രദക്ഷിണം ഭക്തിസാന്ദ്രമായി

Image
  എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങൾക്കും പ്രിയങ്കരനായ രക്തസാക്ഷിയും സർവമതങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷകനുമാണ് വി ഗീവർഗീസ് സഹദാ എന്ന് സീറോ മലബാർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അരുവിത്തുറ:  വിശുദ്ധ ഗീവർഗീസ്  സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം.  പ്രധാന തിരുന്നാൾ ദിവസമായിരുന്ന ഇന്നലെ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു.  ആയിരക്കണക്കിനാളുകളാണ് നേർച്ച കാഴ്ചകളുമായി വല്യച്ചന്റെ അനുഗ്രഹം തേടി എത്തിയത്.   രാവിലെ സീറോ മലബാർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ    തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി.  റാസയ്ക്കു ശേഷം ഭക്തിയാദരവൂർവ്വവും വിശ്വാസ നിർഭരവുമായി നടന്ന പകൽ  പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പ്രാർത്ഥനാ മഞ്ചരികളുമായി പങ്ക്  ചേർന്നത്. മുത്തുക്കുടകളും ആലവെട്ടവും വെഞ്ചാമരവും വാദ്യമേളങ്ങളും പള്ളിമണിനാദങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.  ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും   വിശുദ്ധ  കുർബാന, നൊവേന. 4.30ന് കോതമംഗലം രൂപതാ മെത്ര...

ഓരോ അമ്മമാരും സുകൃതങ്ങളുടെ സുഗന്ധവാഹകർ : മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

Image
  തലശേരി: ഓരോ അമ്മമാരും സുകൃതങ്ങളുടെ സുഗന്ധവാഹകരും പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹനിർമിതിയിൽ മുഖ്യപങ്ക് വഹിക്കുന്നവരുമാണെന്ന് പാലക്കാട് രൂപത ബിഷപ്പും സീറോമലബാർ മാതൃവേദിയുടെ ബിഷപ്പ് ലെഗേറ്റുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. തലശേരി സന്ദേശ് ഭവനിൽ നടന്ന സീറോ മലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതൃവേദി ഗ്ലോബൽ പ്രസിഡൻ്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തി. മാതൃവേദി ഗ്ലോബൽ ഡയറക്‌ടർ ഫാ. ഡെന്നി താണിയ്ക്കൽ, തലശേരി അതിരൂപത മാതൃവേദി ഡയറക്‌ടർ ഫാ. ജോബി കോവാട്ട്, ഗ്ലോബൽ ആനിമേറ്റർ സിസ്റ്റർ ജീസ, ജനറൽ സെക്രട്ടറി സിജി ലൂക്ക്സൺ, തലശേരി അതിരൂപത മാതൃവേദി പ്രസിഡൻ്റ് സിസി ആൻ്റണി എന്നിവർ പ്രസംഗിച്ചു. സാമുദായിക ശക്തീകരണ വർഷത്തിൽ അമ്മമാർ പരമ്പരാഗത വേഷമണിഞ്ഞ് റാലിയിൽ പങ്കെടുത്തു. സലോമി ആന്റണി, ബ്രില്ലി അന്ന, മോളി പീറ്റർ, നിമ്മി ഷൈജു, സിസ്റ്റർ ലിന്റ് എന്നിവർ നേതൃത്വം നൽകി. സെമിനാറുകൾ, ചർച്ചാക്ലാസുകൾ, വിളക്കന്നൂർ തീർത്ഥയാത്ര എന്നിവയും നടന്നു. 20 രൂപതകളിൽനിന്നായി നൂറ്റിമുപ്പതോളം പ്രതിനിധികൾ പ...

ആര്‍ട്ടെമിസ് 2 കമാന്‍ഡര്‍ കുരിശ് കണ്ട് പൊട്ടിക്കരഞ്ഞു

Image
  ഭൂമിയില്‍ നിന്ന് മനുഷ്യന്‍ ഏറ്റവും വിദൂരത്തേക്ക് സഞ്ചരിച്ച റെക്കോര്‍ഡ് തിരുത്തിക്കുറിച്ച നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം പൂര്‍ത്തിയാക്കി  ഭൂമിയിലെത്തിയ ശേഷം ആദ്യം താന്‍ ആവശ്യപ്പെട്ടത് തങ്ങളെ തീരത്തേക്ക് കൊണ്ടുപോകുന്ന കപ്പലിന്റെ ചാപ്ലിനെ കാണാനാണെന്ന് വെളിപ്പെടുത്തി ദൗത്യത്തിന്റെ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍ . ആര്‍ട്ടെമിസ് സംഘം തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച വാര്‍ത്താസമ്മേളനത്തിലാണ് സംഘത്തിന്റെ കമാന്‍ഡറായ റീഡ് ഇക്കാര്യം പറഞ്ഞത്. ആത്മീയ കാര്യങ്ങള്‍ക്ക് അത്ര വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയായിരുന്നില്ല താനെന്നും എന്നാല്‍ ബുദ്ധികൊണ്ട് പൂര്‍ണമായി മനസിലാക്കാന്‍ പറ്റാത്ത  മേഖലകളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്നും റീഡ് പറഞ്ഞു. ‘ ചാപ്ലിന്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കോളറിലെ കുരിശ് കണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു,’ റീഡ് പങ്കുവച്ചു. ചന്ദ്രന്റെ പിന്നിലായി സൂര്യന്‍ മറയുന്നതുപോലുള്ള അഭൗമിക കാഴ്ചകള്‍ കണ്ടപ്പോള്‍ ഈ കാഴ്ച ഉള്‍ക്കൊള്ളാന്‍ മാത്രം മനുഷ്യന്‍ ഇനിയും പരിണമിച്ചിട്ടില്ല എന്നാണ് തനിക്ക് തോന്നിയതെന്ന് റീഡ് പറഞ്ഞു. റീഡ് വൈസ്മാന്റെ അതേ വികാരമാണ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാല്‍ താ...

നസ്രാണി സദ്യയുടെ കഥ

Image
  നസ്രാണി സദ്യ അഥവാ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ തനത് നാടൻ സദ്യ, എന്നത് നമ്മുടെ കേരളീയസാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യമായ ഒരു ഭാഗമാണ്. കേരളത്തിൽ ഇത്രയും തനതായ രുചി വിഭവങ്ങൾ സ്വന്തമായുണ്ടായിട്ടും അവയെ വിസ്മരിക്കുക എന്നത് നമ്മുടെ നസ്രാണി കേരളീയ സംസ്‌കാരിക തകർച്ചയ്ക്ക് കാരണമാകും. സസ്യാഹാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന സാധാരണ കേരള സദ്യയിൽ നിന്ന് വ്യത്യസ്തമായി, മാംസാഹാരങ്ങളുടെ സമൃദ്ധമായ സാന്നിധ്യമാണ് നസ്രാണി സദ്യയെ സവിശേഷമാക്കുന്നത്. ഒപ്പം പച്ചക്കറി സദ്യയുടെ തനതായ വിഭവങ്ങളും നസ്രാണി സദ്യയിൽ ഇടം പിടിക്കുന്നു.തലമുറകളായി കൈമാറി വന്ന ഈ പാചകരീതികൾ ഒരേസമയം സുഗന്ധവ്യഞ്ജനങ്ങളുടെ സന്തുലിതാവസ്ഥയും രുചിയുടെ ഗാംഭീര്യവും വിളിച്ചോതുന്നു. ഈ സദ്യയുടെ പ്രധാന ആകർഷണം അതിലെ വൈവിധ്യമാർന്ന വിഭവങ്ങളാണ്. വെജിറ്റേറിയൻ വിഭവങ്ങൾക്കൊപ്പം തന്നെ അപ്പവും, വട്ടയപ്പവും, കപ്പയും, മീൻ കറികൾ, ഇറച്ചി വിഭവങ്ങൾ എന്നിവ എല്ലാം ഒരേ പന്തിയിൽ വിളമ്പുന്നത് നസ്രാണി സദ്യയുടെ രീതിയാണ്. തിരുനാളുകളിലും, ആഘോഷവേളകളിലും വിവാഹങ്ങളിലും കുടുംബ സംഗമങ്ങളിലും ഈ സദ്യ ഒരു നിർബന്ധിത ഘടകമാണ്. സദ്യയുടെ തുടക്കം സാധാരണയായി ഇലയിടലിൽ നിന്നാണ് തുട...

അരുവിത്തുറ പള്ളിയിൽ തിരുനാളിന് കൊടിയേറി.

Image
  അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.  അരുവിത്തുറ:  പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.  വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന്  കപ്പാട് ബനഡിക്ടൻ ആശ്രമം  ഫാ.  ക്ലമന്റ് എട്ടാനിയിൽ  നേതൃത്വം നൽകി. പുറത്തു നമസ്കാരത്തിന് ശേഷം വടക്കേക്കര കുരിശു പള്ളിയിലേക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി നടന്ന 101 പൊൻ കുരിശുമേന്തിയുള്ള നഗരപ്രദക്ഷിണം വിശ്വാസ പ്രഘോഷണത്തിന്റെ വേദിയായി. 

പുതുപ്പള്ളി പെരുന്നാൾ കൊടിയേറ്റ് ഏപ്രിൽ 28ന്

Image
  നാളെ മുതൽ മെയ് 23 വരെ സഹദാ സാന്നിധ്യ അനുസ്മരണ ദിനങ്ങൾ പുതുപ്പള്ളി : സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷി ദിനമായ നാളെ മുതൽ 23 വരെ സഹദാ സാന്നിദ്ധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.ഏപ്രിൽ 28ന് സക്കറിയ മാർ സേവേറിയോസ് പുതുപ്പള്ളി പെരുന്നാളിന് കൊടിയേറ്റും. മെയ് ഒന്നു മുതൽ നാലു വരെ പുതുപ്പള്ളി കൺവെൻഷൻ. മെയ് 3ന് 11 .30ന് സാംസ്കാരിക സമ്മേളനം , അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ആൻഡ്രൂസ് ടി ജോൺ അധ്യക്ഷത വഹിക്കും. ഓർഡർ ഓഫ് സെൻറ് ജോർജ് അവാർഡ് ഗീവർഗീസ് യോഹന്നാന് സമ്മാനിക്കും. മെയ് നാലിന് രാവിലെ 10ന് എംജി ഓ സി എസ് എമ്മിന്റെ നേതൃത്വത്തിൽ അഖിലകേരള സംഗീത മത്സരം, കോട്ടയം ഭദ്രാസനം മത്താമറിയ സമാജം സമ്മേളനം , പാറക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മത്സരം എന്നിവ നടക്കും.മെയ്  5, 6 ,7 തീയതികളിലാണ് തിരുനാൾ . മെയ് അഞ്ചിന് തീർത്ഥാടക സംഗമം . മെയ് ആറിന് 11.00ന് പൊന്നിൻകുരിശ് മദ്ബഹായിൽ സ്ഥാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിറകിടീൽ ഘോഷയാത്ര. രാത്രി ഏഴിന് ദേവലോകം കാത്...

അരുവിത്തുറ പള്ളി തിരുനാളിന് ഇന്ന് കൊടിയേറും

Image
  അരുവിത്തുറ പള്ളി തിരുനാളിന് ഇന്ന് കൊടിയേറും. പ്രധാന തിരുനാൾ 24ന്. മേജർ ആർച്ച് ബിഷപ്പ് മാർഫേൽ തട്ടിൽ സന്ദേശം നൽകും. അരുവിത്തുറ : സെൻറ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും.  വൈകിട്ട് നാലിന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ വി.കുർബാന അർപ്പിക്കും. 5. 45ന് വികാരി ഫാ.മാത്യു ചന്ദ്രൻകുന്നേൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് ദീപാലങ്കാരങ്ങൾ തെളിക്കും. എട്ടിന് പുറത്ത് നമസ്കാരം.ഫാ. ക്ലമെന്റ് എട്ടാനിയിൽ നേതൃത്വത്തിൽ നൽകും നൽകും. 6. 45 ന് പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം. നാളെ രാവിലെ 5. 30നും 6 .45 നും 8.00നും വികുർബാന. 9 30ന് വിശുദ്ധൻ്റെ രൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും.10 ന് പാലാ രൂപത ബിഷപ്പ് മാർ  ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിക്കും. 12നും 1:30 നും 2. 45 നും 4. 30നും വി.കുർബാന. 6.30 ന് തിരുനാൾ പ്രദക്ഷിണം. തുടർന്ന് ആകാശ വിസ്മയം. 24ന് പ്രധാന തിരുനാൾ ദിവസം രാവിലെ 5. 30നും 6.45 നും 7.00നും വി. കുർബാന. 10.00ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 12 .30ന് തിരുനാ...

ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി.

Image
  വെള്ളികുളം ഇടവകയിലെ പാലസ്തീന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി. വെള്ളികുളം:വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ പാലസ്തീന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി."രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ." (ലൂക്കാ 3:11) എന്ന തിരുവചനം അനർത്ഥമാക്കിക്കൊണ്ട് നടത്തിയ കാരുണ്യ യാത്ര ശ്രദ്ധേയമായി. സ്ഥാപനത്തിലെഅന്തേവാസികളോടൊത്ത് സമയം ചെലവഴിച്ചുകൊണ്ട് പ്രാർത്ഥന, കലാപരിപാടികൾ,പൊതുസമ്മേളനം എന്നിവ നടത്തി. പലചരക്ക് സാധനങ്ങൾ, നിത്യോപയോഗസാധനങ്ങൾ, സംഭാവന എന്നിവ സ്ഥാപനത്തിന് കൈമാറി.പാലാ മരിയസദനത്തിന്റെ ഒരു ശാഖയായി ഇടപ്പാടിയിൽ അടുത്തനാളിൽ ആരംഭിച്ച പുതിയ കാരുണ്യ ഭവനമാണിത്.പാലാ മരിയ സദനത്തിന്റെ മേൽനോട്ടത്തിൽ പതിനേഴോളം  രോഗികളെ ഈ സ്ഥാപനത്തിൽ ശുശ്രൂഷിച്ചു വരുന്നു. കുടുംബ കൂട്ടായ്മ സെക്രട്ടറി മരീന കട പ്‌ളാക്കൽ, ജോർജ് ഇരുവേലിക്കുന്നേൽ, പ്രിയാ റോബിൻ വിത്തുകളത്തിൽ, ജോമി കടപ്ളാക്കൽ, സിമി  ഇളംതുരുത്തിയിൽ, ജോയ്സി നെല്ലിയേക്കുന്നേൽ, ബിബി ഇളംതുരുത്തിയിൽ, ലൂസി വട്ടോത്ത്, ഷാൻസി...

മാര്‍ റാഫേല്‍ തട്ടിലിന് ഇന്ന് സപ്തതി

Image
  മാര്‍ റാഫേല്‍ തട്ടിലിന് ഇന്ന് സപ്തതി; സഭാ ആസ്ഥാനത്ത് ലളിതമായ ചടങ്ങുകള്‍ മാത്രം സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഇന്ന് സപ്തതി. ആഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങുകള്‍ മാത്രമാണ് എഴുപതാം പിറന്നാളില്‍ സഭാ ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ളത്. മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ് രണ്ടു വര്‍ഷം തികഞ്ഞതിന് പിന്നാലെയാണ് മാര്‍ റാഫേല്‍ തട്ടില്‍ സപ്തതിയിലേക്ക്  കടക്കുന്നത്.   1956 ഏപ്രില്‍ 21ന് തൃശൂര്‍ പുത്തന്‍പള്ളി തട്ടില്‍ കുടുംബത്തിലെ ഔസേപ്പ്–ത്രേസ്യ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവനായാണ് റാഫേല്‍ തട്ടിലിന്‍റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം വൈദികനാകാന്‍ ഉറച്ച് സെമിനാരിയിലേക്ക്.  നീണ്ട മുപ്പത് വര്‍ഷം തൃശൂര്‍ അതിരൂപതയില്‍ വൈദികനായി സേവനം. ഇതിനിടിയില്‍ സെമിനാരി റെക്ടര്‍ , അതിരൂപത വികാരി ജനറാള്‍ മതബോധന ഡയറക്ടര്‍ തുടങ്ങിയ വിവിധ  ചുമതലകള്‍ വഹിച്ചു.  അന്‍പത്തിനാലമത്തെ വയസിലാണ്  വൈദികനില്‍ നിന്ന് മേല്‍പ്പട്ടക്കാരനായി  റാഫേല്‍ തട്ടില്‍ ഉയര്‍ത്തപ്പെടുന്നത് . 2010 ഏപ്രില്‍ പത്തിന് തൃശൂര്‍ അതിരൂപതയുടെ സഹായമെത്രനായി ചുമതലയേറ്റു....