Posts

Showing posts from January, 2026

പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്

Image
  പാലാ: സഭയും സമൂഹവും നേരിടുന്ന സാമുദായിക വിഷയങ്ങൾ പരിഹരിക്കപ്പെടാൻ പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്.ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിൽ പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി പങ്കാളിത്ത സഭയുടെ ആത്മാവോടെ മുന്നേറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. സീറോ മലബാർ സഭ ഈ വർഷം സമുദായ ശാക്തീകരണ വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, 'സമുദായ ശാക്തീകരണം' എന്ന കേന്ദ്രവിഷയത്തെ ആസ്പദമാക്കി 18 ഉപവിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ, പ്ലീനറി സെഷനുകൾ, വിഷയാവതരണങ്ങൾ എന്നിവ നടത്തി. മോഡറേറ്റർ മോൺ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ ക്രമീകരിച്ചത്. പൊതുചർച്ചയിൽ, അംഗങ്ങൾ ഉന്നയിച്ച സഭാ–സാമൂഹ്യ– സാമുദായിക വിഷയങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്നും, അവയ്ക്ക് ദീർഘകാലവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി തുടർകാലയളവിൽ കൂരിയയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുമെന്നും രൂപതാധ്യക്ഷൻ അറിയിച്ചു. പാസ...

കേരളത്തിലെ വിദ്യാഭ്യാസം: ക്രൈസ്തവ മിഷനറിമാരുടെ വിപ്ലവം

Image
  കേരളത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ ക്രൈസ്തവ മിഷനറിമാർക്ക് നിർണ്ണായകമായ പങ്കുണ്ട്. 1800-കളിൽ ജാതിവ്യവസ്ഥ ശക്തമായിരുന്നതിനാൽ, വിദ്യാഭ്യാസം ഉയർന്ന ജാതിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. "എഴുത്തുപള്ളികൾ", "കളരികൾ" എന്നിങ്ങനെയുള്ള പാഠശാലകളായിരുന്നു അക്കാലത്ത് പ്രധാനമായും ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ്, ജാതി-മത ഭേദമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകിക്കൊണ്ട് മിഷനറിമാർ കേരളത്തിൽ ഒരു മാറ്റത്തിന് തുടക്കമിട്ടത്. താഴ്ന്ന ജാതിയിൽപ്പെട്ടവർക്കും സ്ത്രീകൾക്കും പഠിക്കാനുള്ള അവസരം ഇത് തുറന്നുനൽകി.ബാസൽ ജർമ്മൻ ഇവാഞ്ചലിക്കൽ മിഷൻ (മലബാർ, 1806–1816) ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ മലയാള വ്യാകരണവും മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും പ്രസിദ്ധീകരിച്ചു. സാധാരണക്കാർക്കായി നിരവധി പാഠപുസ്തകങ്ങളും അവർ അച്ചടിച്ച് വിതരണം ചെയ്തു.  ചർച്ച് മിഷനറി സൊസൈറ്റി (CMS)തോമസ് നോർട്ടൺ, തോമസ് ഡോസൺ, റവ. ഹെൻറി ബേക്കർ, ഡോറോത്തിയ ബേക്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ  പ്രവർത്തിച്ചു. 1817-ൽ കൊച്ചിയിൽ ഇംഗ്ലീഷ് സ്കൂളുകളും, 1819-ൽ ബേക്കർ മെമ്മോറിയൽ ഗേൾസ് സ്കൂളും ആരംഭിച്ചു. കേരളത്തിലെ ആദ്യത്തെ ഉ...

ആരേയും ത്രസിപ്പിക്കുന്ന ആത്മീയ മാതൃക: വി. ഡോൺ ബോസ്ക്കോ

Image
  ധാരാളം വിശുദ്ധരെ സഭക്ക് സംഭാവന ചെയ്ത വിശുദ്ധനാണ് വി. ഡോൺ ബോസ്ക്കോയും അദ്ദേഹം സ്ഥാപിച്ച സലേഷ്യൻ സഭയും. ഇന്നും ആരേയും ആത്മീയമായി ത്രസിപ്പിക്കുന്ന മാതൃകയാണ് അദ്ദേഹം. വിശുദ്ധ ജോണ്‍ ബോസ്കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയിലെ, പിഡ്മോണ്ടിലെ കാസ്റ്റെല്‍നുവോവൊക്ക് സമീപമുള്ള ഒരു മലയോര ഗ്രാമമായ ബെച്ചിയിലാണ് ജനിച്ചത്. വിശുദ്ധന് രണ്ടുവയസ്സ് കഴിഞ്ഞപ്പോഴേക്കും, വിശുദ്ധൻ്റെ അമ്മയായ മാര്‍ഗരെറ്റ് ബോസ്കൊയെ തങ്ങളുടെ മൂന്ന് ആണ്‍കുട്ടികളുടേയും ഉത്തരവാദിത്വം ഏല്‍പ്പിച്ചുകൊണ്ട് പിതാവ് മരണമടഞ്ഞു. ആദ്യകാലങ്ങള്‍ ഒരാട്ടിടയനായിട്ടായിരുന്നു അദ്ദേഹം ചിലവഴിച്ചിരുന്നത്. തൻ്റെ ആദ്യപാഠങ്ങള്‍ ജോണ്‍ സീകരിച്ചത് അവൻ്റെ ഇടവക വികാരിയില്‍ നിന്നുമായിരുന്നു. അദ്ദേഹം ഒരു ഫലിതപ്രിയനും, നല്ല ഓര്‍മ്മശക്തിയുള്ളവനുമായിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി, വിജ്ഞാനത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം വിശുദ്ധനില്‍ ശക്തമായി. എന്നാല്‍ വീട്ടിലെ ദാരിദ്ര്യം നിമിത്തം പലപ്പോഴും വിശുദ്ധന് തൻ്റെ പഠനമുപേക്ഷിച്ചു വയലില്‍ പണിക്ക് പോകേണ്ടതായി വന്നു. എന്നിരുന്നാലും പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഒരിക്കലും വിശുദ്ധന്‍ ഉപേക്ഷിച്ചിരുന്നില്ല. 1835-ല്‍ ജോണ്‍ ചിയ...

പാലാ രൂപത 14-ാം പാസ്റ്ററൽ കൗൺസിൽ സമ്മേളനം

Image
  പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം നാളെ ചൂണ്ടച്ചേരി സെന്റ് ജോസഫസ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കും.രൂപതാധ്യക്ഷനും പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റുമായ മാർ ജോസഫ് കല്ലറങ്ങാട്ട്  സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. രൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള 365 പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം “സമുദായ ശക്തീകരണം”എന്ന കേന്ദ്രവിഷയം ആസ്പദമാക്കി 18 ഉപ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ച, പ്ലീനറി സെഷൻ, അന്തിമ അവലോകനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. യോഗദിനത്തിലെ വിവിധ ക്രമീകരണങ്ങൾക്ക് രൂപത പ്രോട്ടോസിഞ്ചലൂസ് മോൺ. ഡോ ജോസഫ് തടത്തിൽ, ചാൻസലർ റവ ഡോ. ജോസ് കുറ്റിയാങ്കൽ, പ്രൊകുറേറ്റർ റവ. ഡോ. ജോസഫ് മുത്തനാട്ട്, ചെയർമാൻ ഡോ. വി പി ദേവസ്യ, കോളേജ് ബർസാർ റവ. ഫാ. ജോൺ മറ്റമുണ്ടയിൽ എന്നിവർ നേതൃത്വം നൽകും

വെള്ളികുളം പള്ളിയിൽ തിരുന്നാളിന് കൊടിയേറി:

Image
  വെള്ളികുളം: ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയുംവിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ.സ്കറിയ വേകത്താനം കൊടിയേറ്റി.31 ശനി രാവിലെ 6.15 ന് ജപമാല. 6.45 ന് വിശുദ്ധ കുർബാന, നൊവേന.ഉച്ചകഴിഞ്ഞ് 3.15ന് വാദ്യമേളങ്ങൾ 4.00 ന് ആഘോഷമായ പാട്ടു കുർബാന. ഫാ.സിബി പാറയടിയിൽ 5:45 ന് തിരുനാൾ പ്രദക്ഷിണം7.15 ന് ലദീഞ്ഞ്, തിരുനാൾ സന്ദേശം ഫാ.ജോസഫ് ആലഞ്ചേരിൽ.9.15 ന് -സമാപനാശീർവാദം.  ഫെബ്രുവരി 1ഞായർ പ്രധാന തിരുനാളായി ആചരിക്കും. രാവിലെ6 .15 ന് ജപമാല, 6. 45 ന് വിശുദ്ധ കുർബാന 8.15 ന് തിരുസ്വരൂപ പ്രതിഷ്ഠ, ഉച്ചകഴിഞ്ഞ് 3.00 ന്പ്രസുദേന്തിമാരുടെ കഴുന്ന്എഴുന്നള്ളിക്കൽ.3. 15 ന് വാദ്യമേളങ്ങൾ4.00 ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ഫാ. ജോർജ് പ്ലാത്തോട്ടത്തിൽ. 6.15 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം 7. 45 ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ .8 .00 ന് ആകാശ വിസ്മയം .8.15 ന് വാദ്യമേളം 8.45 ന് കൊച്ചി തരംഗ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.

ജീവന്റെ മഹത്വം പ്രഘോഷിച്ചു കൊണ്ട് ജസ്‌ന യാത്രയായി

Image
  അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ജനുവരി 21-ന് നിത്യതയിലേക്ക് യാത്രയായ ജസ്ന, ലോകത്തിന് മുന്നില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുകയാണ്. ജനുവരി 23-ന് ആയിരക്കണക്കിന് പ്രോ ലൈഫ് പ്രവര്‍ത്തകര്‍ ജീവന്റെ മഹത്വം പ്രഘോഷിച്ചുകൊണ്ട് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ അണിനിരന്നപ്പോള്‍, സ്വജീവന്‍ തന്നെ ഈ നിയോഗത്തിനായി നല്‍കിക്കൊണ്ട് ജസ്‌ന നിത്യതയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. കേരളത്തില്‍ ജനിച്ച്,  രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടി ബിസിനസ് അനലിസ്റ്റായി ജോലി നേടിയ ജസ്‌ന ജോര്‍ജ്, ഭര്‍ത്താവ് തോമസ് പയ്യപ്പിള്ളിക്കൊപ്പം പെന്‍സില്‍വാനിയയിലെ മാല്‍വേണിലായിരുന്നു താമസച്ചിരുന്നത്. ഏഴ് വയസുകാരി ഈവ മരിയ, അഞ്ച് വയസുകാരന്‍ എസക്കിയേല്‍, മൂന്ന് വയസുകാരന്‍ ജോന എന്നിവരായിരുന്നു ഇവരുടെ ലോകം. വിവാഹത്തിന്  ശേഷം കുഞ്ഞുങ്ങള്‍ ജനിക്കാന്‍ നേരിട്ട കാലതാമസവും പിന്നീട് ഉദരത്തിലായിരുന്ന കുഞ്ഞിനെ നഷ്ടപ്പെട്ടതും  ദൈവിക നിയോഗമാക്കി  ജീസസ് യൂത്ത് പ്രസ്ഥാനത്തിലൂടെ ആത്മീയ ശക്തി പ്രാപിച്ച ജെസ്ന, പ്രോ ലൈഫ് മേഖലയില്‍  സജീവമായിരുന്നു. വന്ധ്യത മൂലവും ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള...

അമേരിക്കയില്‍ ‘വിശുദ്ധ മണിക്കൂര്‍’ ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത് യുഎസ് മെത്രാന്‍സമിതി

Image
  വാഷിംഗ്ടണ്‍ ഡിസി: സമാധാനം പുലരുന്നതിനായി അമേരിക്കയില്‍  ‘വിശുദ്ധ മണിക്കൂര്‍’ ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത് യുഎസ് മെത്രാന്‍സമിതി പ്രസിഡന്റ് ആര്‍ച്ചുബിഷപ് പോല്‍ കോക്ലി. അമേരിക്കയില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചുവരുന്ന കര്‍ശന നടപടികളെത്തുടര്‍ന്ന് അശാന്തിയും പ്രതിഷേധങ്ങളും പടരുന്ന  സാഹചര്യത്തിലാണ് ആര്‍ച്ചുബിഷപ്പിന്റെ ആഹ്വാനം.സമീപദിവസങ്ങളില്‍ മിനിയാപൊളിസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, ടെക്‌സസിലെ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റ് ഒരു ക്യൂബന്‍ പൗരനും മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികളോടും ബിഷപ്പുമാരോടും സമാധാനത്തിനായി വരുന്ന ദിവങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭയവും  വിഭാഗീയതയും നിലനില്‍ക്കുകയും മനുഷ്യാന്തസ് മാനിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യം സുവിശേഷത്തിന്റെ ചൈതന്യത്തിന് ചേര്‍ന്നതല്ല എന്ന് ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു.  ബിഷപ്പുമാരെയും വൈദ...

പാക്കിസ്ഥാനില്‍ 13 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം ചെയ്തു

Image
  ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സഹിവാൾ ജില്ലയിൽ 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റി മുസ്ലീം പുരുഷനെ വിവാഹം കഴിപ്പിച്ചതായി വെളിപ്പെടുത്തല്‍. പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ വോയ്‌സ് ഓഫ് പാകിസ്ഥാൻ മൈനോറിറ്റി (VOPM) ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. രാജ്യത്തെ കുട്ടികളുടെ അവകാശങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണിതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മുസ്ലീം സമുദായത്തിൽ നിന്നുള്ള അലി ഹൈദർ എന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്നു സംഘടന പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോയ ആള്‍ പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹത്തിൽ ഏർപ്പെടാൻ നിർബന്ധിതയാക്കുകയായിരിന്നുവെന്ന് വ്യക്തമായി. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് നിയമപരമായോ ധാർമ്മികമായോ സമ്മതം നൽകാൻ കഴിയില്ലെങ്കിലും ഇത് അവഗണിച്ചാണ് നിര്‍ബന്ധിത മതമാറ്റവും വിവാഹവും നടന്നിരിക്കുന്നത്. ദുർബലമായ സാമൂഹിക സാമ്പത്തിക സ്ഥിതിയിൽ കഴിയുന്ന പെൺകുട്ടിയുടെ കുടുംബത്തെ നിശബ്ദരാക്കാനും നിയമനടപടികൾ നിരുത...

വൈദികരെലക്ഷ്യമിട്ട് ക്യൂബന്‍ ഭരണകൂടം

Image
  ഹവാന: വൈദികരെയും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന വിമതരെയും ലക്ഷ്യമിട്ട് ക്യൂബന്‍ ഭരണകൂടം. രാജ്യത്ത് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നവരെ സമ്മർദ്ദം ചെലുത്താനും ശിക്ഷിക്കാനുമുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈദികരെയും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രവര്‍ത്തകരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതായി കത്തോലിക്ക മാധ്യമമായ 'എ‌സി‌ഐ പ്രെന്‍സ' റിപ്പോര്‍ട്ട് ചെയ്യുന്നു. കാമഗുവേ അതിരൂപതയിലെ വൈദികരായ ഫാ. കാസ്റ്റർ അൽവാരെസ് ദേവേസ, ഫാ. ആൽബെർട്ടോ റെയ്‌സ് എന്നിവരെയാണ് ഒരു കാരണവുമില്ലാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരിക്കുന്നത്. ക്യൂബയിലെ യാഥാർത്ഥ്യം, സ്വാതന്ത്ര്യമില്ലായ്മ, ബാധിച്ചിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ച വൈദികരും ജനാധിപത്യ പ്രവര്‍ത്തകരുമാണ് അന്യായ വിചാരണയ്ക്കു ഇരയായിരിക്കുന്നത്. കാമഗുയിയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നടത്തിയ കുർബാനയുടെ 28-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നുവെന്ന് വൈദികരെ തടങ്കലിലാക്കി ചെയ്തത്. 2021 ജൂലൈ 11ന് നടന്ന ജനാധിപത്യ പ്രതിഷേധത്തിനിടെ തന്നെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തി...

ഫാ. ജോർജ് പൂവക്കുളത്തിന്റെ സംസ്കാരം ഫെബ്രുവരി 2-ന് കൊഴുവനാലിൽ

Image
  പാലാ: ഫാ. ജോർജ് പൂവക്കുളത്തിന്റെ (64) സംസ്കാരം ഫെബ്രുവരി 2 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളിയിൽ നടക്കും. ഫെബ്രുവരി 1 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മൃതദേഹം സഹോദരൻ ജയിംസ്‌കുട്ടി പൂവക്കുളത്തിന്റെ വസതിയിൽ എത്തിക്കുന്നതാണ്. തുടർന്ന് തിങ്കളാഴ്ച രാവിലെ 9.30 വരെ വീട്ടിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും. ​തിങ്കളാഴ്ച രാവിലെ 10 മണിക്ക് മൃതദേഹം കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളി പാരിഷ് ഹാളിലേക്ക് മാറ്റും. ഉച്ചകഴിഞ്ഞ് 1.30-ന് പാരിഷ് ഹാളിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

സി. ഈഡിത്ത് നിര്യാതയായി.

Image
 ചേപ്പാട്: രാമപുരം സെൻറ് ജോർജ്  മലങ്കര കത്തോലിക്കാ ഇടവകയിൽ നിന്ന് ആദ്യ ദൈവവിളിയായിരുന്ന സി. ഈഡിത്ത് നിര്യാതയായി. പനക്കൽ പടീറ്റതിൽ ഗീവർഗീസിൻ്റെയും, ചേപ്പാട് വേലൻ്റേത്ത് , കന്നേൽ ഏല്യാമ്മയുടേയും മകളായിരുന്നു സിസ്റ്റർ ഈഡിത്ത്. സിസ്റ്റർ നങ്ങ്യാർകുളങ്ങര ബഥനി, കായംകുളം സെൻ്റ് മേരീസ് എന്നീ സ്കൂളുകളിൽ അനേക വർഷം അധ്യാപികയായിരുന്നു

ബംഗ്ലാദേശിലെ ക്രൈസ്തവര്‍ കടുത്ത ആശങ്കയില്‍.

Image
  ധാക്ക: ന്യൂനപക്ഷങ്ങൾക്കെതിരായ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, ബംഗ്ലാദേശിലെ ക്രൈസ്തവര്‍ കഴിയുന്നത് കടുത്ത ആശങ്കയില്‍. രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ തീർത്ഥാടനം ഫെബ്രുവരി മാസത്തിലെ ആദ്യ വാരത്തില്‍ ധാക്കയ്ക്കടുത്തുള്ള ഗാസിപൂർ ജില്ലയിലെ സെന്റ് നിക്കോളാസ് ഇടവകയിൽ നടത്താനിരിക്കെ വലിയ ആശങ്കയാണ് വിശ്വാസികള്‍ പങ്കുവെയ്ക്കുന്നത്. എല്ലാ വർഷവും ഫെബ്രുവരിയിലെ ആദ്യ വെള്ളിയാഴ്ച നടക്കുന്ന വാർഷിക തീർത്ഥാടനം ഇത്തവണ ആറിനാണ് നടക്കുക. ഫെബ്രുവരി 12നു ദേശീയ തെരഞ്ഞെടുപ്പ് നടത്താനിരിക്കെ സുരക്ഷഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്.  അടിസ്ഥാനപരമായി, ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ, രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷ സമുദായത്തെ അവരുടെ തുറുപ്പുചീട്ടായി ഉപയോഗിക്കുന്നുവെങ്കിലും സമീപ മാസങ്ങളിൽ കത്തോലിക്കാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നിരവധി ഭീഷണി ലഭിച്ചതാണ് സുരക്ഷാ ആശങ്കയ്ക്കു കാരണം. കഴിഞ്ഞ നവംബറിൽ, ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിലും സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലും കോളേജിലും ബോംബുകൾ പൊട്ടിത്തെറിച്ചിരിന്നു. മതപരിവർത്തന ശ്രമങ്ങൾ സ്കൂളുകൾ നിർത്തിയില്ലെങ്കിൽ പള്ളികൾ, കത്തീഡ്രലുകൾ, ചാപ്പലുകൾ, മിഷ്ണറി സ്ഥാപനങ്...

വിശ്വാസപരിശീലകർ സ്നേഹത്തിന് സാക്ഷ്യം വഹിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

Image
  വിശ്വാസപരിശീലകർ സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചാൽ മാത്രം പോരാ സ്നേഹത്തിന് സ്വജീവിതത്തിലൂടെ സാക്ഷ്യം വഹിക്കുന്നവരാകണം. മാനസാന്തരം പ്രഘോഷിച്ച യോനാ പ്രവാചകൻ സത്യത്തിൽ മാനസാന്തരമല്ല ആഗ്രഹിച്ചത്. ആ ജനത്തിന്റെ നാശമാണ്. അതുകൊണ്ടാണ് ദൈവം യോനായെ തിരുത്തുന്നതിന് തീക്ഷ്ണമായി ഇടപെട്ടത്. അരുണാപുരം സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് പാലാ രൂപതാ വിശ്വാസപരിശീലനവാർഷികം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഷികത്തോടനുബന്ധിച്ച് പ്രഥമാധ്യാപകരുടേയും പ്രൊമോട്ടേഴ്‌സിന്റേയും സംയുക്തയോഗം രാവിലെ 9.30 ന് പ്രഫ. അനിയൻകുഞ്ഞ് ഉദ്‌ഘാടനം ചെയ്തു. വിശ്വാസപരിശീലകർ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ജീവിക്കുന്നവരാകണം. ജീവിക്കുന്ന കാര്യങ്ങൾ പ്രാർത്ഥിക്കുന്നവരുമാകണം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിശ്വാസപരിശീലനവാർഷിക സമ്മേളനത്തിൽ രൂപതയിലെ മികച്ച അധ്യാപകനായി തെരെഞ്ഞെടുക്കപ്പെട്ട  ജോയി ആറ്റുചാലിലിനെ ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്തു. രൂപതയിലെ മികച്ച സൺഡേ സ്കൂളുകൾ, കലാസാഹിത്യമത്സരങ്ങൾക്ക് വിജയികളായവർ, പഠനത്തിന് മികവ് പുലർത്തിയവർ തുടങ്ങിയവർക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. പരിപാടികൾക്ക് രൂപത ഡയറക...

കന്യാസ്ത്രീകൾക്ക് പെൻഷൻ അനുവദിച്ചോ?

Image
  2026 ജനുവരി 28  ന് കൂടിയ മന്ത്രി സഭായോഗം, 50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷൻ, മഠങ്ങൾ, ഉപവിശാലകൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള തീരുമാനത്തെ കന്യസ്ത്രീകൾക്കു മാത്രമായി പെൻഷൻ അനുവദിച്ചു എന്ന രീതിയിൽ വക്രീകരിച്ചു നടന്നുവരുന്ന പ്രചരണത്തിലെ വാസ്തവം അറിയേണ്ടതുണ്ട്..  50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷന്റെ മാനദണ്ഡങ്ങളായി, GO (MS) 14/2001 എന്ന നമ്പറിൽ 31/03/2011 ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിരുന്നു:    1. അപേക്ഷയുടെ പ്രായം 50 വയസിനു മുകളിൽ ആയിരിക്കണം. 2. ⁠അപേക്ഷക അവിവാഹിത ആയിരിക്കണം. 3. ഏതെങ്കിലും സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരാകരുത്.  4. ⁠അപേക്ഷകയെ സംരക്ഷിക്കാൻ ആരും ഉണ്ടാകരുത്. (No one of their to look after him/her). 5. No person shall be eligible if he/she resorts to habitual begging. 6. ⁠കെയറിങ് സ്ഥാപനങ്ങളിൽ (poor homes) വസിക...

ദുബായ് മോർ ഇഗ്‌നാത്തിയോസ് കത്തീഡ്രലിൽ മഞ്ഞനിക്കര ബാവയുടെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 8 വരെ.

Image
  ദുബായ് : മരുഭൂമിയിലെ മഞ്ഞനിക്കര എന്ന് അറിയപ്പെടുന്ന ദുബായ് മോർ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധനായ ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ 2026 ഫെബ്രുവരി 1 ഞായർ മുതൽ ഫെബ്രുവരി 8 ഞായർ വരെ നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് സെമിനാരിയുടെ റെസിഡന്റ് മെത്രാപോലിത്തയും, യൂറോപ്പ് ഭദ്രാസനാധിപനുമായ അഭി. അഭിവന്ദ്യ ഡോ. മോർ തേയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും.  ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുർബ്ബാനാന്തരം കൊടിയേറ്റ്, ഫെബ്രുവരി 2 മുതൽ  6 വരെ എല്ലാ ദിവസവും രാത്രി 7:15ന് സന്ധ്യാ നമസ്കാരവും, 8 മണിക്ക് വിശുദ്ധ കുർബ്ബാനയും, തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെടും. ഫെബ്രുവരി 7 ശനിയാഴ്ച രാത്രി 7:15ന് അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്കും, വിവിധ ഇടവകകളിൽ നിന്ന് വരുന്ന തീർത്ഥാടകർക്കും സ്വീകരണം നൽകും. തുടർന്ന് സന്ധ്യാ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, ആശിർവാദം, അഖണ്ഡ പ്രാർത്ഥന എന്നിവ നടത്തപ്പെടുന്നു. പെരുന്നാളിന്റെ സമാപന ദിനമായ ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 8:30ന് അഭിവന്ദ്യ ഡോ. മോർ തേയോഫിലോസ് കുര്യാക്കോ...

മാർ റാഫേൽ തട്ടിൽ പിതാവിന് പുതിയ സെക്രട്ടറി

Image
  കാക്കനാട്: സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ പുതിയ സെക്രട്ടറിയായി തൃശ്ശൂർ അതിരൂപതാംഗമായ റവ. ഡോ. സനൽ മാളിയേക്കൽ നിയമിതനായി.കഴിഞ്ഞ നാല് വർഷമായി മേജർ ആർച്ചുബിഷപ്പിന്റെ സെക്രട്ടറിയായിരുന്ന ഫാ. മാത്യു തുരുത്തിപ്പള്ളി സ്ഥലം മാറുന്ന ഒഴിവിലേക്കാണ് ഈ പുതിയ നിയമനം.  തൃശ്ശൂർ പുത്തൻപള്ളി ഇടവകാംഗമായ അദ്ദേഹം നിലവിൽ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനായും, മതബോധന വിഭാഗം അസിസ്റ്റന്റ് ഡയറക്ടറായും സേവനം ചെയ്തു വരികയായിരുന്നു. റോമിലെ റെജീന അപ്പസ്തോലോരും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഫാ. സനൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ അസോസിയേറ്റ് ഡയറക്ടറായാണ് ഫാ. മാത്യു തുരുത്തിപ്പള്ളിയുടെ പുതിയ നിയമനം.കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും, തുടർന്ന് മാർ റാഫേൽ തട്ടിലിന്റെയും സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു ഫാ. മാത്യു തുരുത്തിപ്പള്ളി

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

Image
 പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റത്തിന്റെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി.മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മാർസ്ലീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ് രൂപതാ കേന്ദ്രത്തിലേക്ക് മാറി വരുന്നതും ചേർപ്പുങ്കൽ ഫൊറോനാ വികാരി ഫാ. മാത്യു തെക്കേൽ മാർസ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറായി ചാർജ് എടുക്കുന്നതും പാലാ കത്തീഡ്രൽ വികാരി ഫാ. ഡോ. ജോസ് കാക്കല്ലിൽ മംഗലപ്പുഴ സെമിനാരിയുടെ ചുമതല ഏറ്റെടുത്ത് പോകുന്നതും വികാരി ജനറാൾ ഫാ. ജോസഫ് മലേപ്പറമ്പിൽ കത്തീഡ്രൽ വികാരിയായി ചാർജെടുക്കുന്നതും ഫാ. മാത്യു ചന്ദ്രൻകുന്നേൽ അരുവിത്തുറ പള്ളിയുടെ വികാരിയായി ചാർജെടുക്കുന്നതും ഒക്കെയാണ് സുപ്രധാനമാറ്റങ്ങളിൽപ്പെടുന്നത്.