Posts

Showing posts from December, 2025

ചേർപ്പുങ്കൽ പള്ളി തിരുനാൾ: നാളത്തെ തിരുകർമ്മങ്ങൾ

Image
  ഡിസംബര്‍ 30 ചൊവ്വാഴ്ച രാവിലെ 5 :30 നും 6 30 നും 7:30 നും  വി. കുര്‍ബാന,സന്ദേശം വൈകിട്ട് 6:00ന് വി. കുര്‍ബാന, ലദീഞ്ഞ്. (ചെമ്പിളാവ് ഗ്രോട്ടോയില്‍). തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം പള്ളിയിലേക്ക്. 

ശതാബ്ദി വർഷത്തിൽ തീക്കോയി സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിനു പുത്തൻ മണിമാളിക

Image
  തീക്കോയി : 1926 ൽ സ്ഥാപിതമായ തീക്കോയി സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ പുത്തൻ മണിയും മണിമാളികയും വെഞ്ചരിച്ചു. പാലാ രൂപതയിലെ  ഏറ്റവും ഉയരമുള്ള മണിമാളികയായിലൊന്നാണിത്. 57 അടി ഉയരമുള്ള മണിമാളിക നിർമ്മിച്ച് നൽകിയത് തയ്യിൽ കുടുംബയോഗമാണ്. മാന്നാറിൽ നിർമ്മിച്ച 410 കിലോഗ്രാം തൂക്കമുള്ളമണി സംഭാവന ചെയ്തത് വടക്കേമുറിയിൽ വി ജെ  മാത്യു (പാപ്പച്ചൻ) ആണ്. വെഞ്ചിരിപ്പ് കർമ്മം പാലാ രൂപത വികാരി ജനറൽ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ 28.12.2025 ഞായർ 8.30 നു നിർവഹിച്ചു. അരുവിത്തുറ പള്ളി വികാരി വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, തീക്കോയി പള്ളി വികാരി വെരി റവ ഡോ ജോർജ് വെട്ടുകല്ലേൽ, അസിസ്റ്റന്റ് വികാരി റവ ഫാ ടോം വാഴയിൽ എന്നിവർ സഹകാർമികരായി.

ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എക്സലൻസ് അവാർഡ്

Image
 മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എക്സലൻസ് അവാർഡ് സമർപ്പിച്ചു പുത്തൻകുരിശ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് യാക്കോബായ സുറിയാനി സഭയുടെ പ്രഥമ 'ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എക്സലൻസ് അവാർഡ്' സമ്മാനിച്ചു. ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് പുത്തൻകുരിശിലെ പാത്രിയർക്കീസ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബുൻ  മോർ ബസേലിയോസ് ജോസഫ്  ബാവാ തിരുമേനി പുരസ്കാരം സമർപ്പിച്ചു. ക്രൈസ്തവ സഭകൾ തമ്മിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്കും കർദ്ദിനാൾ ക്ലീമിസ് ബാവാ നൽകി വരുന്ന നേതൃത്വപരമായ പങ്കിനെ അർഹനാക്കി  യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാർ, വൈദികർ, വിവിധ സഭകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ, സഭാ ഐക്യത്തിന്റെ സന്ദേശമാണ് ഉയർന്നു കേട്ടത്.  മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ വൈദികരുടെ നേതൃത്വത്തിലുള്ള സംഘവും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പുത്തൻകുരിശിൽ...

ചേർപ്പുങ്കൽ പള്ളി തിരുനാൾ : നാളത്തെ തിരുക്കർമ്മങ്ങൾ

Image
  ഡിസംബര്‍ 29 തിങ്കള്‍  രാവിലെ 5 : 30നും7. :30 നും വി. കുര്‍ബാന,ഇലക്തോരന്മാരുടെ വാഴ്ച. വൈകിട്ട് 3:00ന് പ്രസുദേന്തി വാഴ്ച്ച,  വി.കുര്‍ബാന:വികാരി ജനറാൾ മോണ്‍. ജോസഫ്  മലേപറമ്പില്‍ മുഖ്യ കാർമികത്വം വഹിക്കും. .6:00 മണിക്ക് ജപമാലപ്രദക്ഷിണം :നെയ്യൂര്‍ കുരിശുപള്ളിയില്‍ നിന്നും ചേർപ്പുങ്കൽ പള്ളിയിലേക്ക്.  

നോഹയുടെ പെട്ടകം: അറാറത്ത് മലനിരകളില്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള തെളിവുകള്‍

Image
  നോഹയുടെ പെട്ടകം കണ്ടെത്തിയോ? അറാറത്ത് മലനിരകളില്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള തെളിവുകൾ അറാറത്ത്: നോഹയുടെ പെട്ടകം ചെന്നടിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്ന തുര്‍ക്കിയിലെ അറാറത്ത് പര്‍വ്വതനിരകളില്‍ നിന്ന് അയ്യായിരം വര്‍ഷം പഴക്കമുള്ള പുരാതന തെളിവുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ബൈബിളില്‍ പരാമര്‍ശിക്കുന്ന മഹാപ്രളയം നടന്നുവെന്ന് കരുതപ്പെടുന്ന അതേ കാലഘട്ടത്തില്‍ ഈ മലനിരകളില്‍ മനുഷ്യര്‍ താമസിച്ചിരുന്നതായി പുരാവസ്തു ഗവേഷകര്‍ അവകാശപ്പെടുന്നു. പര്‍വ്വതനിരയിലെ ഒരു പ്രത്യേക ഭാഗത്തുനിന്നും കണ്ടെത്തിയ മണ്‍പാത്ര അവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. നൂതനമായ പരിശോധനകളിലൂടെ ഈ അവശിഷ്ടങ്ങള്‍ക്ക് ബി.സി. 3500-നും 3000-നും ഇടയില്‍ പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ഈ പ്രദേശത്ത് ഇത്രയധികം മനുഷ്യര്‍ അധിവസിച്ചിരുന്നു എന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നു. പെട്ടകത്തിന്റെ ആകൃതിയോട് സാമ്യമുള്ള ഒരു രൂപം ഈ മേഖലയില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പുതിയ തെളിവുകള്‍ പുറത്തുവിട്...

പുൽക്കൂട് യാത്ര

Image
  ക്രിസ്തു പുൽക്കൂട്ടിൽ ജനിച്ചതുതന്നെ ഏവർക്കും എത്തിച്ചേരാനുള്ള ഒരിടം എന്ന നിലയിലാണ്.ക്രിസ്മസ് ദിനത്തിൽ അതിർവരമ്പുകളില്ലാത്ത പുൽക്കൂടുകളിലൂടെ "നസ്രാണി വാർത്ത" ചീഫ് എഡിറ്റർ റെനി തോമസ് തയ്യിൽ നടത്തിയ സന്ദർശനം. വീഡിയോ കാണാം പാലാ കത്തീഡ്രൽ, ളാലം പഴയ പള്ളി,ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളി,ളാലം പുത്തൻപള്ളി എന്നീ ദേവാലയങ്ങളിലെ പുൽക്കൂടുകളിലൂടെ ഒരു കടന്നുപോകൽ

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണം: മാർപാപ്പ.

Image
  യേശുക്രിസ്‌തുവിന്റെ തിരുപ്പിറവിയുടെ ഓർമയിൽ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെന്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു.  മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളുടെ ഭാഗമായി.  ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്‌മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ചു.  യേശുദേവന്റെ ജന്മസ്ഥലമായ ബേത്ലഹേമിൽ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല പലസ്‌തീനിലെ ക്രൈസ്തവർ. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുർബാനയിലും നൂറുകണക്കിനു വിശ്വ...

ക്രിസ്തുമസ് ഇടങ്ങൾ തേടുന്നവരിലേക്കുള്ള തീർത്ഥാടനം:

Image
                           ക്രിസ്തുമസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. മനുഷ്യരാശിയുടെ കലഹങ്ങളുടെയും ഭീതിയുടെയും നടുവിൽ, ദൈവം  മനുഷ്യനായി അവതരിച്ചുകൊണ്ട്  ശാശ്വതമായ സമാധാനവും  അനശ്വരമായ സന്തോഷവും, ലോകത്തിന് നല്‌കിയ ചരിത്ര സംഭവത്തിന്റെ ഓർമ്മയാണ് ക്രിസ്തുമസ്. ബേത്ലഹേമിലെ പുൽക്കൂട്ടിൽ ജനിച്ച ദിവ്യശിശു 'സമാധാനത്തിന്റെ രാജാവെന്നും', 'സകല ജനത്തിനും വേണ്ടിയുള്ള  സന്തോഷത്തിന്റെ സദ്വാർത്ത  'എന്നുമാണ് വിശേഷിപ്പിക്കപ്പെട്ടത്. തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതുമാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണ്. ദൈവത്തിനും, മനുഷ്യർക്കും നമ്മുടെ പരിസരങ്ങളിൽ ഇടം ഒരുക്കികൊണ്ടും, സംഭാഷണത്തിന്റെ സംസ്കാരം വളർത്തിയെടുത്തുകൊണ്ടുമാണ് നമുക്ക്  ഇത് യാഥാർഥ്യമാക്കാൻ കഴിയുന്നത്. ഇടം ഒരുക്കുന്ന ക്രിസ്തുമസ്  ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്നതു, ഇടം ഒരുക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ആത്മീയതയാണ്. ദൈവവചനം തന്റെ ഉള്ളിൽ വസിക്കാൻ...

പുൽക്കൂടിൻ്റെ കഥ

Image
  ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ഏറ്റവും പഴയ ചിത്രീകരണം എന്നത് ഏതാണ്ട് നാലാം നൂറ്റാണ്ടിലേതെന്നു പറയപ്പെടുന്ന റോമിലെ വി. സെബസ്ത്യാനോസിന്‍റെ നാമത്തിലുള്ള കാറ്റക്കൊമ്പിലെ ചുവര്‍ചിത്രമാണ്. എന്നാല്‍, ക്രിസ്മസ് പുല്‍ക്കൂടിന്‍റെ അല്ലെങ്കില്‍ ക്രിബിന്‍റെ ചരിത്രം ആരംഭിക്കുന്നത് ഏതാണ്ട് 800 ഓളം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ‘എന്നെ അങ്ങേ സമാധാനത്തിന്‍റെ ഉപകരണമാക്കണമേ’ എന്നു പ്രാര്‍ഥിച്ച വി. ഫ്രാന്‍സീസ് അസ്സീസ്സിയാണ് സമാധാനരാജാവായി പിറന്ന യേശുവിന്‍റെ ഓര്‍മയില്‍ ആദ്യത്തെ ക്രിബ് നിര്‍മിച്ചത് എന്നു ചരിത്രം സാക്ഷിക്കുന്നു. ഈ പുല്‍ക്കൂട് 1293-ലെ ക്രിസ്മസ്സിന്‍റെ തലേന്ന് അസ്സീസ്സിയ്ക്കടുത്തുള്ള ഗ്രേച്ചോയിലാണ് നിര്‍മിക്കപ്പെട്ടത്.  അതിന്‍റെ നിര്‍മാണത്തിനു പിന്നിലെ കഥയിങ്ങനെയാണ്. ഫ്രാന്‍സീസിന്‍റെ സ്നേഹിതനായി അസ്സീസ്സി പട്ടണത്തില്‍ ജോവാന്നി എന്നൊരാള്‍ ഉണ്ട‌ായിരുന്നു. ലോകത്തിന്‍റെ വഴിവിട്ട് ആത്മീയയാത്ര ആരംഭിച്ചിരുന്ന അദ്ദേഹത്തെ വിശുദ്ധന്‍ സ്നേഹിച്ചിരുന്നു. ഫ്രാന്‍സീസിന്‍റെ കാലഘട്ടം, അതായത് പതിമൂന്നാം നൂറ്റാണ്ടിലെ ക്രിസ്മസ് ആഘോഷം സമ്മാനദാനങ്ങളുടെ കൈമാറലും മറ്റും നടത്തി, വിരുന്നുണ്ണുന്ന തികച്ചും ഭൗതികമായ ര...

ക്രിസ്മസ് ട്രീ വന്ന വഴികൾ

Image
  ക്രിസ്മസ് ട്രീ  ഒരുക്കാന്‍ തുടങ്ങിയതെന്നാണെന്നതിനെക്കുറിച്ച് നിശ്ചയമില്ല.  നിത്യഹരിതവൃക്ഷങ്ങള്‍, പ്രത്യേകിച്ചും ഫിര്‍ മരങ്ങള്‍ അല്ലെങ്കില്‍ ദേവതാരുമരങ്ങള്‍ ശിശിരകാലാനുബന്ധിയായ ആഘോഷത്തോടനുബന്ധിച്ച് അലങ്കരിക്കുന്ന പതിവ് പ്രാചീനമാണെന്നു പറയാം. വസന്തകാലം വേഗം വന്നെത്തുന്നതിന്, അതായത് പുതുജീവന്‍റെ ആഗമനത്തിന് വേണ്ടിയുള്ള ഒരാചാരമായിരുന്നത്. റോമാക്കാര്‍ക്കും ഈ പതിവുണ്ടായിരുന്നത്രെ.  ഏതായാലും എ.ഡി. ആയിരത്തോടടുത്ത്  നിത്യജീവന്‍റെ അടയാളമായിട്ടാണ് ക്രിസ്മസ് ട്രീ ഒരുക്കിത്തുടങ്ങിയത്.  ക്രിസ്തുവിന്‍റെ മനുഷ്യാവതാരംവഴി നമുക്കു നിത്യജീവന്‍, മരണത്തെ അതിജീവിക്കുന്ന നവജീവന്‍ നേടിത്തന്നതിന്‍റെ അനുസ്മരണമാണ് ഇതു വഴി നാം ആഘോഷിക്കുക.  പിരമിഡ് ആകൃതിയിലുള്ള ഈ മരങ്ങള്‍ പറുദീസയിലെ മരങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നും പറയപ്പെടുന്നു.  പഴയ ക്രിസ്ത്യന്‍ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 24 ആദം, ഹവ്വമാരുടെ ദിവസമായിരുന്നത്രെ.  അതുകൊണ്ട് ഈ വൃക്ഷം ഏദനിലെ വൃക്ഷത്തെ സൂചിപ്പിക്കുന്നതായി ക്രൈസ്തവര്‍ കരുതിയിരുന്നു എന്ന വസ്തുത തള്ളിക്കളായാനാവില്ല.  അതും നിത്യജീവനെ സൂചിപ്പിക്കുന്നതാണ...

കോപവും അമിതവാക്കുകളും ഒഴിവാക്കി ക്രിസ്തുവിൽ ഒന്നായി ജീവിക്കുക - ബിഷപ്പ് കല്ലറങ്ങാട്ട്

Image
  ക്രിസ്തുവിൻ്റെ പ്രബോധനങ്ങളിൽ നാം അടിയുറച്ചു നിൽക്കേണ്ടതിൻ്റെ പ്രാധാന്യവും വാക്കുകൾ ഉപയോഗിക്കുമ്പോൾ വിശ്വാസികൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 43 മത് പാല രൂപത ബൈബിൾ കൺവെൻഷൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു പിതാവ്.  എന്തുകൊണ്ടെന്നാൽ, "സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും" (മത്തായി 5:22). അതിനാൽ, വാക്കുകളിൽ മിതത്വം പാലിക്കുകയും സഹോദരങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു ജീവിതമാണ് വിശ്വാസികൾ നയിക്കേണ്ടത്. ദൈവത്തിലേക്കുള്ള തിരിച്ചു വരവാണ് ദൈവം ആഗ്രഹിക്കുന്നതെന്നും, ഏകരക്ഷകനായ ക്രിസ്തുവിൽ ആശ്വാസം കണ്ടെത്തി, നമ്മുടെ ജീവിതം ഈശോയെ പ്രഘോഷിക്കാനുള്ള ഒരു ഉപാധിയാക്കി മാറ്റണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. ഈ കൺവെൻഷൻ എല്ലാ തിന്മകളിൽനിന്നും അകന്നുനിൽക്കാനുള്ള ഒരു ഉണർവ്വാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർബോൺ നത്താലെ 27ന്

Image
തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷം ബോൺ നത്താലെ  27ന്  പതിനയ്യായിരത്തോളം ക്രിസ്‌മസ് പാപ്പമാർ പ്രത്യേകം ചിട്ടപ്പെടുത്തിയ പാട്ടിനനുസരിച്ചു നൃത്തച്ചുവടുകൾ വയ്ക്കും  പത്തോളം വീടുകൾ ജാതി മതഭേദമന്യേ പാവപ്പെട്ടവർക്കായി നിർമിച്ചുനൽകും വിൻസെന്‍റ് ഡീപോൾ സംഘടന മൂന്നു ഡയാലിസീസ് മെഷിനുകൾ ജൂബിലി മിഷൻ മെഡിക്കൽ കോളജിനു നൽകും വൈകീട്ട് അഞ്ചിനു തൃശൂർ സെന്‍റ് തോമസ് കോളേജിൽനിന്ന് ആരംഭിക്കുന്ന റാലി സ്വരാജ് റൗണ്ട് ചുറ്റി കോളജിൽ തന്നെ സമാപിക്കും  പതിനയ്യായിരത്തോളം ക്രിസ്‌മസ് പാപ്പമാർ പ്രത്യേകം ചിട്ടപ്പെടുത്തിയ പാട്ടിനനുസരിച്ചു നൃത്തച്ചുവടുകൾ വയ്ക്കും.  ഈ വർഷം എഐ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ചലിക്കുന്ന നാലു പ്ലോട്ടുകളും കേരളത്തിന്‍റെയും ഇന്ത്യയുടെയും സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന 15 വലിയ പ്ലോട്ടുകളും ഉണ്ടാകും. കാരുണ്യ...

ബൈബിൾ കൺവെൻഷൻ:വിടുതൽ ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കെടുത്തു

Image
  ബൈബിൾ കൺവെൻഷൻ നാലാം ദിനമായ ഇന്ന്  (22-12-2025) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാലയോടെ ആരംഭിച്ച ശുശ്രൂഷയിൽ 4 മണിക്കുള്ള  വിശുദ്ധ കുര്‍ബാനക്ക് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വളമ്മനാൽ  മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.സൈമൺ പഴയമ്പള്ളിൽ സിഎംഐ, ഫാ.തോമസ് അറക്കൽ, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വൈകിട്ട് 5.30 മണിക്ക്, വചനപ്രഘോഷണം ആരംഭിച്ചു. തുടർന്നുള്ള ദിവ്യകാരുണ്യ ആരാധനയും സൗഖ്യ ശുശ്രൂഷയും  ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന സ്പിരിച്വൽ ഷെയറിംഗിലും ഇന്നലെ രാവിലെ മുതൽ തുടങ്ങിയ വ്യക്തിപരമായ വിടുതൽ ശുശ്രൂഷയിലും ആയിരങ്ങൾ പങ്കെടുത്തു. കണ്‍വെൻഷനിലെ ശുശ്രൂഷകൾക്ക് ഫാ.ജോസഫ് തടത്തിൽ സീനിയർ, ഫാ. ജോർജ്ജ് പുല്ലുകാലായിൽ, ഫാ.സിറിയക് തടത്തിൽ, ഫാ.ബിജു കുന്നക്കാട്ടു, ഫാ.ജെയിംസ് പനച്ചിക്കൽകരോട്ടു, ഫാ. ജോർജ്ജ് തറപ്പേൽ, സി.അൻസ എസ്. എച്ച്, മാത്തുക്കുട്ടി താന്നിക്കൽ, ബിനു വാഴെപ്പറമ്പിൽ, സെബാസ്റ്റ്യൻ കുന്നത്ത്, തോമസ് പുളിക്കാട്ട്, ടോമി ആട്ടപ്പാട്ട്, ജോസഫ് പുല്ലാട്ടു, സെബാസ്റ്റ്യൻ പൈലി കുഴികണ്ടത്തിൽ, അഖിൽ അരിമറ്റത്തിൽ, ബിനു ഇടശ്ശേരിൽ, എന്നിവർ നേതൃത്വം നൽകി...

ബൈബിള്‍ കണ്‍വെന്‍ഷൻ നാളെ സമാപിക്കും.

Image
  ഡിസംബർ 19 ന് തുടങ്ങിയ 43മത് ബൈബിൾ കൺവൻഷൻ നാളെ സമാപിക്കും. അഞ്ചാം  ദിനമായ നാളെ (23-12-2025 - ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുർബ്ബാനയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും. മോൺ.ജോസഫ് മലേപ്പറമ്പിൽ, ആർച്ച് പ്രീസ്റ്റ് ഫാ.തോമസ് മേനാചേരി, രൂപത ചാൻസിലർ ഫാ.ജോസഫ് കുറ്റിയാങ്കൽ, ഫാ.അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ തുടങ്ങിയവർ സഹകർമ്മികരാകും. വൈകിട്ട് 5.30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ മാർ തെയോഡോഷ്യസ്  മെത്രപോലീത്ത സമാപനദിന സന്ദേശം നൽകും. വൈകുന്നേരം 6 മണിക്ക്  വചനപ്രഘോഷണം ആരംഭിക്കും. വൈകുന്നേരം നാലു മുതല്‍ എട്ടു വരെ അരുണാപുരം സെന്റ് തോമസ് ദൈവാലയ ഓഡിറ്റോറിയത്തില്‍  കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.

ക്രിസ്തുമസ് വരവറിയിച്ച് വെള്ളികുളത്ത് ആഘോഷമായ കരോൾ റാലി.

Image
  വെള്ളികുളം: ക്രിസ്തുമസ് വരവറിയിച്ച് വെള്ളിക്കുളത്ത് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ആഘോഷമായ കരോൾറാലി നടത്തപ്പെട്ടു.വാർഡുകൾ കേന്ദ്രീകരിച്ചുള്ള കരോൾ റാലി  ഉത്സവപ്രതീതി ജനിപ്പിച്ചു. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും കരോൾ പരിപാടിയിൽ പങ്കെടുത്തു.കരോൾ റാലി, ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, കരോൾ ഡാൻസ്, ചെയിൻ സോങ്ങ്, പ്രാർത്ഥന, കേക്ക് മുറിക്കൽ,മധുരപലഹാര വിതരണം, എന്നിവ നടത്തപ്പെട്ടു.വികാരി  ഫാ. സ്കറിയ വേകത്താനം ക്രിസ്തുമസ് സന്ദേശം പങ്കുവെച്ചു. റിയാ തെരേസ്  ജോർജ് മാന്നാത്ത്,റാണി ചാർളി താന്നിപ്പൊതിയിൽ,ജാസ്മിൻ പ്രദീഷ് കൊച്ചു കുടിയാറ്റ്,നീതു സന്തോഷ് താന്നിപ്പൊതിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികൾക്ക് സ്റ്റെഫിൻ ജേക്കബ് നെല്ലിയേ ക്കുന്നേൽ,അലൻ ജേക്കബ് കണിയാം കണ്ടത്തിൽ,അലൻ റോബിൻ വിത്തുകളത്തിൽ, ജിബിൻ ചിറ്റേത്ത് , മെൽബിൻ ഇളംതുരുത്തിയിൽ,നിധിൻ ചാകോംപ്ലാക്കൽ, റ്റോബിൻസ് കൊച്ചുപുരയ്ക്കൽ,സാൻ്റോ തേനംമാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മണർകാട് കത്തീഡ്രലിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 23 ചൊവ്വാഴ്ച.

Image
  കോട്ടയം : ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ, വി. മർത്തമറിയം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള സംയുക്ത ക്രിസ്തുമസ് ആഘോഷം ഈ വർഷം ഡിസംബർ മാസം 23 ചൊവ്വാഴ്ച വൈകുന്നേരം 5:30 മുതൽ പള്ളി അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു.  ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ പ്രസിഡൻ്റും, യൂറോപ്പ് ഭദ്രാസനത്തിൻ്റെ പാത്രിയർക്കൽ വികാരിയുമായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപോലീത്ത ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയികളായ ഇടവകാംഗങ്ങളെ അനുമോദിക്കുന്ന ചടങ്ങും നടത്തപ്പെടുന്നതാണ്.സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി,  വി.എൻ. വാസവൻ അവറുകൾ മുഖ്യപ്രഭാഷണവും, സേവകാ സംഘം ഈ വർഷം നിർമിച്ച് നല്കുന്ന പാർപ്പിട സമുച്ചയത്തിന്റെ താക്കോൽ ദാനം നിർവഹിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി  സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ക്രിസ്തുമസ് സന്ദേശവും, പുതുപ്പള്ളി എം.എൽ.എ. . ചാണ്ടി ഉമ്മൻ ഇടവകയിലെ മികച്ച കര്‍ഷകനുള്ള അ...

കർത്താവിൻ്റെ ബലിപീഠത്തിൽ കേന്ദ്രീകൃതമായിരിക്കണം ഒരു ക്രൈസ്തവൻ്റെ ജീവിതം - ഫാ. ഡൊമിനിക് വാളമ്മനാൽ.

Image
  ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയ ജീവിതം കർത്താവിൻ്റെ ബലിപീഠത്തിൽ കേന്ദ്രീകൃതമായിരിക്കണം. സഭയുടെ പരമമായ നിധിയായ വിശുദ്ധ കുർബ്ബാന, കാൽവരിയിലെ ബലിയുടെ പുനരവതരണമാണ്. അതിനാൽ  ബലിയർപ്പണത്തെ കൃത്യമായ ആത്മീയ ഒരുക്കത്തോടെയും പ്രാർത്ഥനയോടെയും സമീപിക്കണം. ദൈവത്തോടുള്ള അനുസരണവും സഹോദരങ്ങളോടുള്ള സമ്പൂർണ്ണ ക്ഷമയും ഈ ആരാധനയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഒരുക്കമില്ലാത്ത പങ്കാളിത്തം ബലിപീഠത്തോടുള്ള ഗുരുതരമായ അനാദരവാണെന്നും ഡൊമനിക്കച്ചൻ പറഞ്ഞു. 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിനത്തെ വചനശുശ്രൂഷ മധ്യേ ഡൊമിനിക് അച്ചൻ ഉദ്ബോധിപ്പിച്ചു.  "കർത്താവാണ് ദൈവം" എന്ന് സാക്ഷ്യം വഹിക്കാൻ ഒരു വ്യക്തിയെ ശക്തനാക്കുന്നത് പരിശുദ്ധാത്മാവിൻ്റെ പ്രബോധനമാണ്. ദൈവവചനം സത്യസന്ധമായും കലർപ്പില്ലാതെയും പ്രഘോഷിക്കുമ്പോഴാണ് പ്രബോധകൻ വിശ്വസ്തനാകുന്നത്. സാമ്പത്തിക ലാഭത്തിനോ, പേരിനോ പ്രശസ്ത്തിക്കോ വേണ്ടി വചനത്തിൽ മായം ചേർക്കുന്ന പ്രബോധകൻ്റെ  പ്രവണതകൾ പൈശാചിക സ്വാധീനത്തിൻ്റെ സൂചനയാണ്. ധനമോഹം പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പ്രധാന ദുരാത്മാവാണ്, അതിനാൽ വചനം ഒരിക്കലും ഒരു കച്ചവട ഉപാധിയാകരുതെന്നും...

ഈശോയിലേക്കുള്ള വളർച്ചയാണ് സ്നേഹത്തിന്റെ പൂർണ്ണത: മാർ.അങ്ങാടിയത്ത്

Image
  ഈശോയിലേക്കുള്ള വളർച്ചയാണ്  സ്നേഹത്തിന്റെ പൂർണ്ണത: എളിമയും ഔദാര്യവും ക്രിസ്തുരൂപീകരണത്തിന് ആധാരം. മാർ.അങ്ങാടിയത്ത്. നമ്മുടെ വളർച്ച ഈശോയിലേക്കാണ് ആകേണ്ടത്, അത് യഥാർത്ഥത്തിൽ സ്നേഹത്തിലൂടെയുള്ള മറ്റുള്ളവരിലേക്കുള്ള വളർച്ച തന്നെയാണെന്നു മാർ ജേക്കബ് അങ്ങാടിയത്ത്. 43മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ്റെ രണ്ടാം ദിനം വിശുദ്ധ കുർബ്ബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു പിതാവ്. നാം എളിമയുള്ളവരായി തീരുമ്പോളാണ് ഈശോ നമ്മിൽ വളരുന്നത്, കാരണം വളരുന്തോറും വർദ്ധിക്കുന്ന ദാനങ്ങളാണ് ദൈവം നമുക്ക് നൽകിയിട്ടുള്ളത്. നമ്മെത്തന്നെ ശൂന്യമാക്കാൻ ശ്രമിക്കുമ്പോഴും ഔദാര്യത്തോടെ നമ്മെത്തന്നെ മറ്റുള്ളവർക്കായി ചിലവഴിക്കാൻ തയ്യാറാകുമ്പോഴും ഈശോ നമ്മിൽ കൂടുതലായി വളരും. അപ്പോൾ കർത്താവ് നമ്മുടെ സമർപ്പണം സ്വീകരിക്കുകയും ചെയ്യുമെന്ന് പിതാവ് പറഞ്ഞു. ദൈവം തന്ന കഴിവുകൾ ഒരിക്കലും കുറഞ്ഞുപോകില്ല, നമ്മിലുള്ള ഈശോയെ വളർത്തുവാനായി നാം നമ്മെത്തന്നെ നൽകണം. നമ്മളിലും മറ്റുള്ളവരിലും ഈശോ രൂപപ്പെടാനും ദൈവത്തിൽ നിന്ന് അകന്നു പോകാതെ സ്നേഹത്തിൽ ആഴപ്പെട്ടു  സുവിശേഷത്തിന്  സാക്ഷികളാകുവാനും വേണ്ടി  പ്രാർത്ഥിക്കുകയും പരിശ്രമിക്കു...

യുകെ കത്തോലിക്കാ സഭയ്ക്ക് പുതിയ അമരക്കാരൻ; ആർച്ച് ബിഷപ്പ് റിച്ചാർഡ് മോത്ത് വെസ്റ്റ്മിൻസ്റ്ററിന്റെ പുതിയ തലവൻ!

Image
   ഇംഗ്ലണ്ടിലെയും വെയ്‌ൽസിലെയും കത്തോലിക്കാ സഭയുടെ പരമാധികാരിയായി ആർച്ച് ബിഷപ്പ് റിച്ചാർഡ് മോത്തിനെ വത്തിക്കാൻ പ്രഖ്യാപിച്ചു. വെസ്റ്റ്മിൻസ്റ്ററിലെ പുതിയ ആർച്ച് ബിഷപ്പായി ചുമതലയേൽക്കുന്ന അദ്ദേഹം, 2009 മുതൽ ഈ പദവി വഹിച്ചിരുന്ന കർദ്ദിനാൾ വിൻസെന്റ് നിക്കോൾസിന്റെ പിൻഗാമിയായാണ് എത്തുന്നത്. 80-ാം വയസ്സിൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിക്കുന്ന കർദ്ദിനാൾ നിക്കോൾസിന് പകരക്കാരനായി പുതിയ മാർപ്പാപ്പയായ ലിയോ പതിനാലാമനാണ് റിച്ചാർഡ് മോത്തിനെ തിരഞ്ഞെടുത്തത്.   കഴിഞ്ഞ 10 വർഷമായി അരുൺഡേൽ ആൻഡ് ബ്രൈറ്റൺ രൂപതയുടെ ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു റിച്ചാർഡ് മോത്ത്. ഇതിനുമുമ്പ് ബ്രിട്ടീഷ് സൈനിക രൂപതയുടെ (Bishop of the Forces) ബിഷപ്പായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആർച്ച് ബിഷപ്പ് എന്ന നിലയിൽ അദ്ദേഹം ഇംഗ്ലണ്ടിലെയും വെയ്‌ൽസിലെയും ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റായും ഏകദേശം നാല് ദശലക്ഷത്തോളം വരുന്ന കത്തോലിക്കരുടെ ആത്മീയ നേതാവായും മാറും.   സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്ന നേതാവ് എന്ന നിലയിലാണ് റിച്ചാർഡ് മോത്ത് അറിയപ്പെടുന്നത്. അഭയാർത്ഥികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്ത...

കാലഘട്ടത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കണം: മാർ ആലഞ്ചേരി.

Image
  പാലാ : കാലഘട്ടത്തിന്റെ അടയാളങ്ങൾ ഓരോ വിശ്വാസിയും മനസ്സിലാക്കണമെന്നും ഈ ഉൾക്കാഴ്ചയായിരിക്കണം കൺവെൻഷൻ വഴി വിശ്വാസികൾ നേടേണ്ടതെന്നും  സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ഉദ്ഘാടന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു പിതാവ് . ദൈവത്തിന്റെ വചനം പണ്ഡിതന്മാർക്ക് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ച മാർ ആലഞ്ചേരി, "കർത്താവ് അവിടുത്തെ ആത്മാവിലൂടെ നമ്മുടെ ഈ പന്തലിൽ കൂടാരം അടിച്ചിരിക്കുന്നുവെന്നും വചനം നമ്മുടെ ഇടയിലും മാംസം ധരിക്കണം," എന്നും പറഞ്ഞു. കാലഘട്ടത്തിന്റെ അടയാളങ്ങൾ ആത്മാവിൽ വ്യാപരിക്കുന്നവർക്ക് അവരുടെ ജീവിതത്തിലെ ആവശ്യങ്ങൾക്കനുസരിച്ച് കാലഘട്ടത്തിന്റെ അടയാളങ്ങൾ ദൈവം വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നുവെന്നും വചനം പ്രപഞ്ചവ്യാപകവും പ്രവർത്തനനിരതവുമാണ്, അതനുസരിച്ച് ജീവിക്കുന്നവൻ സത്ഫലങ്ങൾ പുറപ്പെടുവിക്കും എന്ന് മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു. വചനസാന്നിധ്യത്തിൽ നമ്മുടെ ജീവിതത്തെ കൊണ്ടുപോകാൻ സാധിക്കണം. അപ്പോൾ നമുക്ക് മറ്റുള്ളവരെ നമ്മെപ്പോലെ കാണാൻ കഴിയും. ബൈബിളിലെ അഷ്ടസൗഭാഗ്യങ്ങൾ ഇന്നത്തെ കാലഘട്ടത്തിന് കയ്...

43 മത് ബൈബിൾ കൺവൻഷന് ഇന്ന്തിരി തെളിയും

Image
  സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായിരിക്കുന്ന 43 മത് ബൈബിൾ കൺവൻഷന് ഇന്ന് വൈകുന്നേരം പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിയും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പരിശുദ്ധ ജപമാലയോടെ ആരംഭിക്കും. തുടർന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ അരുണാപുരം ഇടവക വികാരി  വെരി. റവ. ഫാ.ഏബ്രഹാം കുപ്പപുഴക്കലിൻ്റെ മുഖ്യകാർമ്മിക്വത്തിൽ നടക്കും. വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് പാലാ രൂപത  പ്രോട്ടോ സിഞ്ചല്ലൂസ് ഫാ.ജോസഫ് തടത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. കത്തീഡ്രൽ വികാരി ഫാ.ജോസഫ് കാക്കല്ലിൽ, ഫാ.ജോസഫ് തടത്തിൽ (സീനിയർ), ഫാ. ജോർജ്ജ് മൂലെച്ചാലിൽ, ഫാ.തോമസ് പുന്നത്താനത്ത് എന്നിവർ സഹകർമ്മികത്വം വഹിക്കും. *ഉത്ഘാടന പരിപാടികൾ* വൈകിട്ട്  5.15 : സ്വാഗതം - ഫാ. ജോസഫ് അരിമറ്റത്ത് (ഇവാഞ്ചലൈസെഷൻ ഡയറക്ടർ) 5.30 :  കണ്‍വന്‍ഷന്‍ ഉദ്ഘാടനം കർദ്ദിനാൾ മാര്‍ ജോർജ്ജ് ആലഞ്ചേരി ( മേജർ ആർച്ച് ബിഷപ് എമിരിത്തുസ്, സീറോ മലബാർ സഭ) അധ്യക്ഷൻ: മാർ.ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാധ്യക്ഷന്‍) 6.00 :  വചനപ്രഘോഷണം  റവ. ഫാ. ഡൊമിനിക് വാളന്മനാല്‍(ഡയറക്ടര്‍, മരിയന്‍ ധ്യാനകേന്ദ്രം, അണക്കര...

ലെയോ പതിനാലാമൻ പാപ്പയുമായി മാർ റാഫേൽ തട്ടിൽ കൂടിക്കാഴ്ച നടത്തി.

Image
  സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, പരിശുദ്ധ പിതാവു ലെയോ പതിനാലാമൻ മാർപാപ്പയുമായി 2025 ഡിസംബർ 15 നു രാവിലെ 10 മണിക്കു വത്തിക്കാനിൽ സുപ്രധാനമായ കൂടിക്കാഴ്ച നടത്തി, സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മേജർ ആർച്ചുബിഷപ്പിന്റെ റോമിലെ പ്രൊക്യുറേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും ഈ സന്ദർശനത്തിൽ മേജർ ആർച്ചുബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയിൽ, സീറോമലബാർ സഭയ്ക്ക് കേരളത്തിന് പുറത്തു പുതുതായി നാലു പ്രോവിൻസുകളും ഗൾഫുമേഖലയിൽ അപ്പസ്തോലിക് വിസിറ്റേഷനും അനുവദിച്ചതിനും പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനഃക്രമീകരിക്കുന്നതിനുള്ള സിനഡുതീരുമാനത്തിനു അംഗീകാരം നല്കിയതിനും പരിശുദ്ധ പിതാവിനോടുള്ള സഭയുടെ ഹൃദയപൂർവ്വമായ നന്ദി മേജർ ആർച്ചുബിഷപ്പ് രേഖപ്പെടുത്തി. ഈ തീരുമാനങ്ങൾ ആഗോളതലത്തിൽ സീറോമലബാർ വിശ്വാസികളുടെ ആത്മീയപരിപാലനത്തിനും സഭയുടെ പ്രേഷിതദൗത്യ നിർവഹണത്തിനുംവലിയ ശക്തിയും പ്രതീക്ഷയും നൽകുന്നതാണെന്നു മാർ റാഫേൽ തട്ടിൽ പിതാവു മാർപാപ്പയെ അറിയിച്ചു. സാർവ്വത്രിക സഭയുടെ വിവിധ തലങ്ങളിലും മിഷനറി പ്രവർത്തനങ്ങളി...

പാലാ രൂപത ബൈബിൾ കൺവെൻഷൻ: 501 അംഗവോളണ്ടിയർ ടീം.

Image
  പാലാ: 43-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷന്റെ വിജയത്തിനുവേണ്ടി വിവിധ കമ്മിറ്റികളുടെ പ്രവർത്തനമാരംഭിച്ചു. കൺവെൻഷൻ ശുശ്രൂഷകളുടെ വിവിധ സേവനത്തിനായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോ-ഓർഡിനേറ്റർ), ഫാ. ജോസഫ് അരിമറ്റത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ (ജനറൽ കൺവീനർമാർ), ഫാ. ആൽബിൻ പുതുപ്പറമ്പിൽ (ചെയർമാൻ വോളണ്ടിയേഴ്സ്) തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ കമ്മിറ്റികൾ:  മൊബിലൈസേഷൻ: ഫാ.ജോസഫ് അരിമറ്റത്ത്, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ജോർജ്ജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്. ഫിനാൻസ്: ഫാ.ജോസഫ് നരിതൂക്കിൽ, സണ്ണി പള്ളിവാതുക്കൽ, ജോസഫ് പുല്ലാട്ട്, ബാബു പോൾ പെരിയപ്പുറം, സെബാസ്റ്റ്യൻ പൈലി കുഴികണ്ടത്തിൽ.  പബ്ലിസിറ്റി & മീഡിയ: ഫാ.ജെയിംസ് പനച്ചിക്കൽകരോട്ട്, ഫാ.ജോർജ്ജ് നെല്ലിക്കുന്നുചെരുവുപുരയിടം, ജോർജ്ജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത്, ജിമ്മിച്ചൻ എടക്കര.  വോളന്റിയർ: ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ഷിജു അഗസ്റ്റ്യൻ വെള്ളപ്ലാക്കൽ, സെബാസ്റ്റ്യൻ കുന്നത്ത്, പോൾസൺ പൊരിയത്ത്, ജോസ് മൂലാച്ചേരിൽ, കുര്യാച്ചൻ വലിയമംഗലം. മദ്ധ്യസ്ഥപ്രാർത്ഥന: ഫാ.ജോസഫ് അരിമറ്റത്ത്, മാത്തുക്കുട്ടി താന്...

ബൈബിൾ കൺവൻഷൻ: പാർക്കിംഗ് ക്രമീകരണങ്ങൾ

Image
  പാലാ: പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന 43-ാമത് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ ഡി.വൈ എസ്.പി. സദൻ കെ., സർക്കിൾ ഇൻസ്പെക്ടർ കുര്യാക്കോസ് പി. ജെ, എസ്.ഐ. ദിലീപ് കുമാർ, പാലാ ട്രാഫിക് പോലീസ് ഓഫീസർ സുരേഷ്കുമാർ ബി., ഫാ. തോമസ് കിഴക്കേൽ (കോർഡിനേറ്റർ), ഫാ.കുര്യൻ പോളക്കാട്ട്, ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ.മാത്യു എണ്ണക്കാപ്പള്ളിൽ, ജോർജ് പാലക്കാട്ടുകുന്നേൽ, തോമസ് പാറയിൽ, മാത്തുക്കുട്ടി താന്നിയ്ക്കൽ, സണ്ണി വാഴയിൽ, ലാലു പാലമറ്റം എന്നിവരുടെ നേതൃത്വത്തിൽ 100 ഓളം വോളണ്ടിയേഴ്സ് ട്രാഫിക് ക്രമീകരണത്തിന് നേതൃത്വം നൽകും. *പാലായിൽ നിന്നും വരുന്ന വാഹനങ്ങൾ* 1. എല്ലാ വലിയ വാഹനങ്ങളും സെന്റ് തോമസ് കോളേജിന്റെ മുൻവശത്ത് ആളുകളെ ഇറക്കിയശേഷം പുലിയന്നൂർ ജങ്ഷനിൽ എത്തി മരിയൻ ആശുപത്രി ജംങ്ഷനിൽ എത്തി തിരിഞ്ഞ് ബൈപാസ് റോഡിൽക്കൂടി പാലാ കത്തീഡ്രൽ കുരിശുംതൊട്ടി മൈതാനിയിലും ളാലം പഴയപള്ളി മൈതാനിയിലും സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്. 2. എല്ലാ ചെറിയ വാഹനങ്ങളും അൽഫോൻസാ കോളേജ് ഗ്രൗണ്ട്, പാസ്റ്ററൽ ഇൻസ്റ്റി...

പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ മാർപാപ്പ

Image
  മനുഷ്യരാശിയോട് തന്നെത്തന്നെ സമീപസ്ഥനാക്കികൊണ്ട്, നമ്മിൽ ഒരുവനായി തീർന്ന ദൈവത്തെയാണ് പുൽക്കൂട് ഓർമ്മിപ്പിക്കുന്നത്. ഒരു ചെറിയ ശിശുവായി നമ്മുടെ ചരിത്രത്തിലേക്ക് അവൻ പ്രവേശിക്കുന്നു. ബെത്ലഹേമിലെ ലായത്തിന്റെ ദാരിദ്ര്യത്തിൽ താഴ്മയുടെയും സ്നേഹത്തിന്റെയും രഹസ്യാത്മകതയെയാണ് ഇവിടെ നാം ധ്യാനിക്കുന്നത്. ഈ സംഭവം പുനരുജ്ജീവിപ്പിക്കുന്നതാണ് പുൽക്കൂടുകള്‍. നിശബ്ദതയുടെയും പ്രാർത്ഥനയുടെയും നിമിഷങ്ങൾ തേടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, സ്വയം മനസിലാക്കുവാനും ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കുവാനും പുൽക്കൂട് നമ്മെ സഹായിക്കുന്നു പാപ്പ പറഞ്ഞു.

പാലാ രൂപത ബൈബിൾ കൺവെൻഷൻ വിജയത്തിന് 501 അംഗവോളണ്ടിയർ ടീം.

Image
  പാലാ: 43-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷന്റെ വിജയത്തിനുവേണ്ടി വിവിധ കമ്മിറ്റികളുടെ പ്രവർത്തനമാരംഭിച്ചു. കൺവെൻഷൻ ശുശ്രൂഷകളുടെ വിവിധ സേവനത്തിനായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോ-ഓർഡിനേറ്റർ), ഫാ. ജോസഫ് അരിമറ്റത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ (ജനറൽ കൺവീനർമാർ), ഫാ. ആൽബിൻ പുതുപ്പറമ്പിൽ (ചെയർമാൻ വോളണ്ടിയേഴ്സ്) തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ കമ്മിറ്റികൾ:  മൊബിലൈസേഷൻ: ഫാ.ജോസഫ് അരിമറ്റത്ത്, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ജോർജ്ജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്. ഫിനാൻസ്: ഫാ.ജോസഫ് നരിതൂക്കിൽ, സണ്ണി പള്ളിവാതുക്കൽ, ജോസഫ് പുല്ലാട്ട്, ബാബു പോൾ പെരിയപ്പുറം, സെബാസ്റ്റ്യൻ പൈലി കുഴികണ്ടത്തിൽ.  പബ്ലിസിറ്റി & മീഡിയ: ഫാ.ജെയിംസ് പനച്ചിക്കൽകരോട്ട്, ഫാ.ജോർജ്ജ് നെല്ലിക്കുന്നുചെരുവുപുരയിടം, ജോർജ്ജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത്, ജിമ്മിച്ചൻ എടക്കര.  വോളന്റിയർ: ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ഷിജു അഗസ്റ്റ്യൻ വെള്ളപ്ലാക്കൽ, സെബാസ്റ്റ്യൻ കുന്നത്ത്, പോൾസൺ പൊരിയത്ത്, ജോസ് മൂലാച്ചേരിൽ, കുര്യാച്ചൻ വലിയമംഗലം. മദ്ധ്യസ്ഥപ്രാർത്ഥന: ഫാ.ജോസഫ് അരിമറ്റത്ത്, മാത്തുക്കുട്ടി താന്...