ആര്‍ട്ടെമിസ് 2 കമാന്‍ഡര്‍ കുരിശ് കണ്ട് പൊട്ടിക്കരഞ്ഞു

 ഭൂമിയില്‍ നിന്ന് മനുഷ്യന്‍ ഏറ്റവും വിദൂരത്തേക്ക് സഞ്ചരിച്ച റെക്കോര്‍ഡ് തിരുത്തിക്കുറിച്ച നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം പൂര്‍ത്തിയാക്കി  ഭൂമിയിലെത്തിയ ശേഷം ആദ്യം താന്‍ ആവശ്യപ്പെട്ടത് തങ്ങളെ തീരത്തേക്ക് കൊണ്ടുപോകുന്ന കപ്പലിന്റെ ചാപ്ലിനെ കാണാനാണെന്ന് വെളിപ്പെടുത്തി ദൗത്യത്തിന്റെ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍.


ആര്‍ട്ടെമിസ് സംഘം തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച വാര്‍ത്താസമ്മേളനത്തിലാണ് സംഘത്തിന്റെ കമാന്‍ഡറായ റീഡ് ഇക്കാര്യം പറഞ്ഞത്.

ആത്മീയ കാര്യങ്ങള്‍ക്ക് അത്ര വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയായിരുന്നില്ല താനെന്നും എന്നാല്‍ ബുദ്ധികൊണ്ട് പൂര്‍ണമായി മനസിലാക്കാന്‍ പറ്റാത്ത  മേഖലകളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്നും റീഡ് പറഞ്ഞു. ‘ ചാപ്ലിന്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കോളറിലെ കുരിശ് കണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു,’ റീഡ് പങ്കുവച്ചു.


ചന്ദ്രന്റെ പിന്നിലായി സൂര്യന്‍ മറയുന്നതുപോലുള്ള അഭൗമിക കാഴ്ചകള്‍ കണ്ടപ്പോള്‍ ഈ കാഴ്ച ഉള്‍ക്കൊള്ളാന്‍ മാത്രം മനുഷ്യന്‍ ഇനിയും പരിണമിച്ചിട്ടില്ല എന്നാണ് തനിക്ക് തോന്നിയതെന്ന് റീഡ് പറഞ്ഞു.

റീഡ് വൈസ്മാന്റെ അതേ വികാരമാണ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാല്‍ താന്‍ ഒരു വിശ്വാസിയാണെന്നും ചന്ദ്രന്റെ ഏറ്റവും അടുത്തുനിന്നും യേശുവിന്റെ സ്‌നേഹത്തിന്റെ കല്‍പ്പന ലോകത്തെ ഓര്‍മിപ്പിച്ച പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍ പറഞ്ഞു.

ശാസ്ത്രത്തിനും  മനുഷ്യബുദ്ധിക്കും അപ്പുറമുള്ള പ്രപഞ്ചത്തിന്റെ നിഗൂഡമായ രഹസ്യങ്ങളിലേക്കാണ് ഇവരുടെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത്. ചന്ദ്രനില്‍ മനുഷ്യനെ വീണ്ടും എത്തിക്കുന്നത് ഉള്‍പ്പടെയുള്ള കൂടുതല്‍ ബഹിരാകാശ യാത്രകള്‍ക്കായി തയാറെടുക്കുമ്പോള്‍ ദൈവത്തെ തേടാനും മനുഷ്യരെ കൂടുതല്‍ കരുതാനും ഇവരുടെ അവിശ്വസനീയമായ യാത്രയുടെ കഥ മനുഷ്യരാശിയെ പ്രചോദിപ്പിക്കട്ടെ.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി