Posts

അനുദിന വിശുദ്ധർ നവംബർ 19:വിശുദ്ധ റാഫേല്‍ കലിനോവ്സ്കി

Image
  നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആന്‍ഡ്ര്യു കലിനോവ്സ്കിയുടെയും ജോസെപ്പാ പോയിയോന്‍സ്കാ കലിനോവ്സ്കിയുടെയും മകനായിട്ടായിരുന്നു വിശുദ്ധ റാഫേല്‍ കലിനോവ്സ്കിയുടെ ജനനം. തന്റെ പിതാവിന്റെ സ്കൂളില്‍ തന്നെയാണ് ഇദ്ദേഹവും പഠിച്ചത്. പൗരോഹിത്യത്തിലേക്കുള്ള ഒരു ഉള്‍വിളി ഉണ്ടായെങ്കിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. റഷ്യയിലെ ഹോരി ഹോര്‍കി അഗ്രോണോമി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എഞ്ചിനീയറിംഗ് അക്കാദമിയില്‍ നിന്നുമായി അദ്ദേഹം ജന്തുശാസ്ത്രം, രസതന്ത്രം, കൃഷി ശാസ്ത്രവും പഠിച്ചു. 1857-ല്‍ റഷ്യന്‍ മിലിട്ടറിയില്‍ ലെഫ്നന്റ് ആയി. ഇദ്ദേഹമാണ് കുര്‍സ്ക്-ഒടേസ്സ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ റെയില്‍ ഗതാഗത നിര്‍മാണത്തിന്‍റെ പദ്ധതിയും മേല്‍നോട്ടവും നിര്‍വഹിച്ചത്. 1862-ല്‍ ക്യാപ്റ്റന്‍ ആയി സ്ഥാനകയറ്റം ലഭിച്ചു. ബ്രെസ്റ്റ്-ലിറ്റോവ്സ്ക് എന്ന സ്ഥലത്തായിരുന്നു നിയമനം. അവിടെ വിശുദ്ധന്‍ മത പഠന ക്ലാസ്സുകള്‍ ആരംഭിക്കുകയും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കുകയും ചെയ്തു. അതിന്റെ സര്‍വ്വ ചിലവുകളും ഇദ്ദേഹമാണ് വഹിച്ചിരുന്നത്. താല്‍പ്പര്യമുള്ള ആര്‍ക്കും ഇവിടെ പഠിക...

വചന പാഥേയം: പതിനേഴാം സങ്കീർത്തനം

Image
 കര്‍ത്താവേ, എന്‍റെ ന്യായം കേള്‍ക്കണമേ! എന്‍റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എന്‍റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ!  എന്‍റെ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ!  അവിടുന്ന് എന്‍റെ ഹൃദയം പരിശോധിച്ചാല്‍, രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍, അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍, എന്നില്‍ തിന്‍മ കണ്ടെത്തുകയില്ല; എന്‍റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല.  മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വചനം ഞാന്‍ അനുസരിച്ചു; അക്രമികളുടെ പാതയില്‍നിന്നു ഞാന്‍ ഒഴിഞ്ഞുനിന്നു. എന്‍റെ കാലടികള്‍ അങ്ങയുടെ പാതയില്‍ത്തന്നെ പതിഞ്ഞു; എന്‍റെ പാദങ്ങള്‍ വഴുതിയില്ല.  ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്‍റെ വാക്കുകള്‍ ശ്രവിക്കണമേ!  തന്‍റെ വലത്തുകൈയില്‍ അഭയം തേടുന്നവരെ ശത്രുക്കളില്‍നിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ!  കണ്ണിന്‍റെ കൃഷ്ണമണിപോലെഎന്നെ കാത്തുകൊള്ളണമേ! അങ്ങയ...

അനുദിന വിശുദ്ധർ, നവംബർ 18: ക്ലൂണിയിലെ വിശുദ്ധ ഓഡോ

Image
  ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു. ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ കാനണ്‍ ആയിരിക്കെ വിശുദ്ധ ഓഡോ ക്ലൂണി ആശ്രമത്തിന്‍റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബെര്‍ണോയുമായി പരിചയത്തിലാവുകയും പിന്നീട് ബൌമെയിലെ ഒരു ക്ലൂണി ആശ്രമത്തിലെ സന്യാസിയാവുകയും ചെയ്തു. 927-ല്‍ അദ്ദേഹം ബെര്‍ണോയുടെ പകരക്കാരനായി ക്ലൂണി ആശ്രമത്തിലെ മഠാധിപതിയായി ചുമതലയേറ്റു. ജോണ്‍ പതിനാറാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ ഈ ചുമതലയില്‍ നിന്നും ഒഴിവാക്കി പകരം ആശ്രമജീവിതം ജീര്‍ണ്ണിച്ച അവസ്ഥയിലായികൊണ്ടിരുന്ന ഇറ്റലിയിലേ...

വചന പാഥേയം: പതിനാറാം സങ്കീർത്തനം

Image
  ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു. അവിടുന്നാണ് എന്‍റെ കര്‍ത്താവ്; അങ്ങില്‍നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.  ലോകം വിശുദ്ധരെന്നു കരുതുന്ന ദേവന്‍മാര്‍ നിസ്സാരരാണ്; അവരില്‍ ആനന്ദംകൊള്ളുന്നവര്‍ അഭിശപ്തരാണ്. അന്യദേവന്‍മാരെ അനുഗമിക്കുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു; ഞാന്‍ അവര്‍ക്കു രക്തംകൊണ്ടുപാനീയബലി അര്‍പ്പിക്കുകയില്ല; ഞാന്‍ അവരുടെ നാമം ഉച്ചരിക്കുകയില്ല. കര്‍ത്താവാണ് എന്‍റെ ഓഹരിയും പാനപാത്രവും; എന്‍റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നുകിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്കുലഭിച്ചിരിക്കുന്നു. എനിക്ക് ഉപദേശം നല്‍കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു; രാത്രിയിലും എന്‍റെ അന്തരംഗത്തില്‍ പ്രബോധനം നിറയുന്നു. കര്‍ത്താവ് എപ്പോഴും എന്‍റെ കണ്‍മുന്‍പിലുണ്ട്; അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല. അതിനാല്‍, എന്‍റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദംകൊള്ളുകയും ചെയ്യുന്നു. എന്‍റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു. അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല; ...

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്; കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ

Image
  കൊച്ചി: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റീസ് ജെ. ബി. കോശി സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നു സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു കത്തോലിക്ക കോൺഗ്രസ് നിയമനടപടികളിലേക്കു കടക്കുന്നതെന്ന് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിൻ്റെ പകർപ്പ് നൽകാൻ വിവരാവകാശ നിയമപ്രകാരം വിവിധ തലങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ തരാൻ സാധ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. മൂന്നു വർഷത്തോളമായി മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നുവെന്നു പറഞ്ഞാണ് സംസ്ഥാന വിവരാവകാശ കമ്മീ ഷണർ വിവരങ്ങൾ നിഷേധിച്ചത്. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളെ അറിയിച്ചതായി പറയുന്ന സർക്കാർ, റിപ്പോർട്ടിൻ്റെ ഉള്ളടക്കം പൊതുജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുന്നത് സംശയകരമാണ്. റിപ്പോർട്ടിൽ എന്താണെന്നറിയാതെ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും. സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം. ഭരണപക്ഷവും പ്രതിപക്ഷ കക്ഷികളും എല്ലാം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് വി...

യാക്കോബായ സുറിയാനി സഭാ വൈദികരുടെ വിവരങ്ങൾ ഉൾപ്പെടുത്തി മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു

Image
  പുത്തൻകുരിശ് : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ വൈദികരുടെയും ദൈവാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി 'ജെ.എസ്.ഒ. ചർച്ച് ഡയറക്ടറി' (JSO Church Directory) എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു. അഖില മലങ്കര വൈദികസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ ആപ്ലിക്കേഷൻ, വൈദിക സംഘം മുൻപ് പുസ്തകരൂപത്തിൽ പുറത്തിറക്കിയ ഡയറക്‌ടറിയുടെ നവീകരിച്ച ഡിജിറ്റൽ പതിപ്പാണ്. അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, റമ്പാന്മാർ, കോറെപ്പിസ്‌കോപ്പമാർ, വൈദികർ, ശെമ്മാശന്മാർ എന്നിവരുടെ ഫോൺ നമ്പറുകളും ലഭ്യമായ മറ്റ് പ്രധാന വിവരങ്ങളും ഇതിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഭദ്രാസനങ്ങളെ അടിസ്ഥാനമാക്കി സഭയിലെ എല്ലാ ദൈവാലയങ്ങളുടെയും പൂർണ്ണ വിവരങ്ങളും അവിടെ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ആവശ്യങ്ങൾക്കായി സഭാവിശ്വാസികൾക്ക് വൈദികരെ ഫോണിലൂടെ നേരിട്ട് ബന്ധപ്പെടാൻ ഈ ആപ്ലിക്കേഷൻ അവസരം നൽകുന്നു. കൂടാതെ, വിദേശത്തേക്കോ ഇന്ത്യയിലെ ഇതര ഭാഗങ്ങളിലേക്കോ യാത്ര ചെയ്യുന്നവർക്ക് അടുത്തുള്ള ദൈവാലയം കണ്ടെത്തുവാനും, അവിടുത്തെ വികാരിയുമായി ബന്ധപ്പെടുവാനും ഈ ആപ്ലിക്കേഷൻ ഏറ്റവും ലളിതമായ മാ...

പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ

Image
  വത്തിക്കാന്‍ സിറ്റി: ദാരിദ്ര്യവും സാമൂഹിക അകൽച്ചയും അനുഭവിക്കുന്ന ആയിരത്തിമുന്നൂറിലധികം പേരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. പാവങ്ങള്‍ക്കായുള്ള ആഗോള ദിനത്തോടനുബന്ധിച്ച് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണ് വിരുന്നു ഒരുക്കിയിരിന്നത്. വിൻസെൻഷ്യൻ മിഷ്ണറിമാരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാസ്ത വിഭവമായ ലസാഗ്ന, ബ്രെഡ് വിഭവങ്ങള്‍, ചിക്കൻ, പരമ്പരാഗത ഇറ്റാലിയൻ ഡെസേർട്ട് ബാബ എന്നിവ ഉച്ചഭക്ഷണത്തിനിടെ സന്നദ്ധ പ്രവര്‍ത്തകര്‍ വിളമ്പി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയായിരിന്നു വിരുന്നുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്. ഭക്ഷണം നൽകുക മാത്രമല്ല, ഓരോ അതിഥിക്കും സ്വാഗതത്തിന്റെയും പരിചരണത്തിന്റെയും അനുഭവം സൃഷ്ടിക്കുക എന്നതായിരിന്നു തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ഭക്ഷണത്തിനുശേഷം ഏറ്റവും ദുർബലരായവർക്കുള്ള നല്‍കിക്കൊണ്ടിരിക്കുന്ന സേവനത്തിന് വിൻസെൻഷ്യൻ കുടുംബത്തോട് പാപ്പ നന്ദി അറിയിച്ചു. ഇപ്പോൾ നമുക്ക് ലഭിക്കുന്ന ഈ ഉച്ചഭക്ഷണം ദൈവാനുഗ്രഹമാണെന്നും വിൻസെൻഷ്യൻ സമൂഹത്തിന്റെ വലിയ ഔദാര്യവും നൽകുന്നതാണെന്നും അവരോട് നന്ദി പറയാൻ ആഗ്രഹിക...

വ്യാജ മതനിന്ദയാരോപിച്ച് പാക്കിസ്ഥാനിൽ തടവിലാക്കിയ ക്രൈസ്തവവിശ്വാസിയ്ക്ക് മോചനം

Image
  ലാഹോര്‍: വ്യാജ മതനിന്ദയാരോപണത്തിന്റെ മറവില്‍ പാക്കിസ്ഥാനില്‍ തടവിലായിരുന്ന ക്രൈസ്തവ വിശ്വാസിയ്ക്ക് ഒടുവില്‍ മോചനം. 2023 ജൂണിൽ മതനിന്ദയാരോപിച്ച് തടങ്കലിലാക്കിയ ഹാരൂൺ ഷെഹ്‌സാദ് എന്ന നാല്പത്തിയൊന്‍പതുകാരനാണ് ഒടുവില്‍ മോചനം ലഭിച്ചിരിക്കുന്നത്. വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട് ഹാരൂൺ ഷെഹ്‌സാദ്, ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് പാക്കിസ്ഥാനിലെ, സർഗോധയ്ക്കടുത്തുള്ള ഗ്രാമത്തിലെ ഇസ്ലാം മത വിശ്വാസിയായ ഒരാള്‍ രംഗത്ത് വന്നത്. ഇയാള്‍ മതനിന്ദ ആരോപണം ഉന്നയിച്ചതോടെ ക്രൈസ്തവ വിശ്വാസിയായ ഹാരൂൺ അറസ്റ്റിലാകുകയായിരിന്നു. നവംബർ 8 ന് സർഗോധ ജില്ലാ കോടതിയാണ് നീണ്ട വാദങ്ങള്‍ക്ക് ഒടുവില്‍ നിരപരാധിത്വം മനസിലാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. വിചാരണയുടെ തുടക്കം മുതൽ കാര്യത്തിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരുവാനും, ഹാരൂണിനെ സ്വതന്ത്രനാക്കുവാനും "ദി വോയ്‌സ്" എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഠിനയത്നം നടത്തിയിരിന്നു. മോചന വാര്‍ത്ത അഭിഭാഷകയായ അനീക മരിയ ആന്റണി സ്ഥിരീകരിച്ചു. ആ മനുഷ്യന് തന്റെ കുടുംബത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് അ...

രാജാരവിവർമ്മച്ചിത്രം തേടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി കുമരകത്ത്

Image
  കോട്ടയം : ഒരു മോഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി.രാജാ രവിവർമ കുമരകം ആറ്റാമംഗലം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയ്ക്ക് വേണ്ടി വരച്ചു നൽകിയ പരിശുദ്ധ പരുമല തിരുമേനിയുടെ അമൂല്യമായ എണ്ണച്ചായച്ചിത്രം കണ്ടതിന്റെ സന്തോഷമായിരുന്നു ഗൗരി ലക്ഷ്മി ബായിക്ക്. 120 വർഷം മുൻപ് വരച്ച ചിത്രമാണിത്. രാജകുടുംബത്തിലെ രാജാ രവിവർമ വരച്ച ചിത്രം 5-ാം തലമുറയിൽപെട്ട ഗൗരി ലക്ഷ്മി ബായി പള്ളിയിൽ എത്തി കണ്ടപ്പോൾ ഇടവകാംഗങ്ങൾക്കും ആഹ്ലാദ നിമിഷമായി. പള്ളി അങ്കണത്തിൽ തന്നെ കാണാൻ എത്തിയ കുട്ടികളോട് താൻ സ്കൂളിൽ പോയിട്ടില്ലെന്ന് ഗൗരി ലക്ഷ്മി ബായി പറഞ്ഞപ്പോൾ അവർക്കത് വിശ്വസിക്കാനായില്ല. രാജകുടുംബത്തിലെ കുട്ടികളെ അധ്യാപകർ കൊട്ടാരത്തിൽ എത്തി പഠിപ്പിക്കുകയായിരുന്നുവെന്നും, അതുകൊണ്ടാണ് സ്കൂളിൽ പോകാൻ കഴിയാതെ വന്നതെന്നും ഗൗരി ലക്ഷ്മി ബായി പറഞ്ഞു. തിരുവിതാംകൂർ രാജവംശവും, കിളിമാനൂർ കോവിലകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രാജാ രവിവർമയും തന്റെ മുത്തശ്ശിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇടവകാംഗങ്ങളോടു വിശദീകരിച്ചു. പള്ളിയിലെ പ്രാർഥനയെയും, സമയക്രമത്തെയും കുറിച്ച് വൈദീകരോടു ചോദിച്ചറിഞ്ഞു....

അമലോൽഭവ ജൂബിലിപന്തലിന്റെ കാൽനാട്ടുകർമ്മം നടന്നു

Image
  പാലായുടെ മണ്ണും മനവും കാതോർത്തിരിക്കുന്ന പരിശുദ്ധ കന്യകാ മാതാവിന്റെ അമലോൽഭവ ജൂബിലി തിരുനാളിൻ്റെ വിളംബരപ്രഖ്യാപനമായി ജൂബിലി പന്തലിന്റെ കാൽനാട്ടുകർമ്മം നടന്നു.രാവിലെ 10 മണിക്ക് കുരിശുപള്ളി കപ്പേളയിൽ നടന്ന ചടങ്ങിൽ പാലാ കത്തിഡ്രൽ  വികാരി ഫാ. ജോസ് കാക്കല്ലിൽ പന്തലിന്റെ കാൽനാട്ടുകർമ്മത്തിന് മുഖ്യകാർമികത്വം വഹിച്ചു. ഒപ്പം പാലാ ളാലം പുത്തൻപള്ളി, ളാലം പഴയപള്ളി , കത്തീഡ്രൽ ദേവാലയങ്ങളിലെലെ വൈദികരും സഹകാർമികത്വം വഹിച്ചു.ഇനി പാലാക്കാരുടെ കണ്ണും മനസ്സും കേന്ദ്രീകരിക്കുന്നത് പാലായുടെ സ്വകാര്യ അഹങ്കാരവും പ്രതീകവുമായ കുരിശുപള്ളിയിലേക്കാവും.ലോകപ്രസിദ്ധമായ പാലാ ജൂബിലി തിരുനാളിലേക്കാവും.... തുടർന്ന് ഫാ. ജോസ് കാക്കല്ലിൽ, ഫാ. ജോസഫ് തടത്തിൽ,ഫാ. ജോർജ് മൂലേച്ചാലിൽ എന്നിവർ ചേർന്ന് തിരുനാൾ നോട്ടീസ്  പ്രകാശനം ചെയ്തു .തിരുനാൾ നടത്തിപ്പിലേയ്ക്കുള്ള ആദ്യ സംഭാവനയും  ഫാ. ജോസ് കാക്കല്ലിൽ നിർവഹിച്ചു. കൈക്കാരൻമാരായ രാജേഷ് പാറയിൽ,കുഞ്ഞൂട്ടി മുളയ്ക്കൽ ,ടോമി പാനായിൽ എന്നിവർക്ക് പുറമേ തിരുനാൾ കമ്മിറ്റി അംഗങ്ങളായ രാജീവ് കൊച്ചു പറമ്പിൽ,ജോഷി വട്ടക്കുന്നേൽ, തങ്കച്ചൻ കാപ്പൻ ,ജോസുകുട്ടി പൂവേലിൽ,ബേബിച്ചൻ എടേട്ട...